ഡമാസ്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ റഷ്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 45 വിമത പോരാളികൾ കൊല്ലപ്പെട്ടു. പ്രസിഡന്റ് അസാദിന്റെ ഭരണത്തിനെതിരേ പോരാടുന്ന ഫയ്ലാഖ് അൽ-ഷാം എന്ന ഗ്രൂപ്പാണു ശനിയാഴ്ച ആക്രമിക്കപ്പെട്ടത്.
മുന്പ് റഷ്യയുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചയിൽ ഈ ഗ്രൂപ്പും പങ്കെടുത്തിരുന്നു. ഇവരെ റഷ്യൻ സേന ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. ഇതിനു പുറമേ, ഇഡ്ലിബിനെ സംഘർഷരഹിത മേഖലയാക്കാനുള്ള ധാരണ റഷ്യ അംഗീകരിച്ചിട്ടുള്ളതുമാണ്.
അസാദിനു പിന്തുണ പ്രഖ്യാപിച്ച് 2015ലാണ് റഷ്യൻ സേന സിറിയയിൽ ഇടപെടാൻ തുടങ്ങിയത്. വിമതരെ തുരത്തി പലസ്ഥലങ്ങളും വീണ്ടെടുക്കാൻ സിറിയൻ സർക്കാരിനെ റഷ്യ സഹായിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരേയും പോരാടുന്നുണ്ട്.
മുന്പ് റഷ്യയുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചയിൽ ഈ ഗ്രൂപ്പും പങ്കെടുത്തിരുന്നു. ഇവരെ റഷ്യൻ സേന ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. ഇതിനു പുറമേ, ഇഡ്ലിബിനെ സംഘർഷരഹിത മേഖലയാക്കാനുള്ള ധാരണ റഷ്യ അംഗീകരിച്ചിട്ടുള്ളതുമാണ്.
അസാദിനു പിന്തുണ പ്രഖ്യാപിച്ച് 2015ലാണ് റഷ്യൻ സേന സിറിയയിൽ ഇടപെടാൻ തുടങ്ങിയത്. വിമതരെ തുരത്തി പലസ്ഥലങ്ങളും വീണ്ടെടുക്കാൻ സിറിയൻ സർക്കാരിനെ റഷ്യ സഹായിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരേയും പോരാടുന്നുണ്ട്.