ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാൻ ഭീകരരെ കയറ്റി അയയ്ക്കുകയാണെന്നും ഇന്ത്യയെ ആക്രമിക്കുന്നത് ശീലമാക്കിയെന്നും സുഷമ പറഞ്ഞു. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. എന്നാൽ, മാനവരാശിയുടെ ഏറ്റവും വലിയ ശത്രു ഭീകരവാദമാണെന്ന് നാം അംഗീകരിക്കണം. പ്രാകൃതമായ ആക്രമണങ്ങൾക്ക് ഒരുവിധത്തിലുള്ള ന്യായീകരണവും സാധ്യമല്ലെന്നും സുഷമ പറഞ്ഞു.
ഇന്ത്യ ഗവേഷകരെയും ഡോക്ടർമാരെയും എൻജിനിയർമാരെയും സൃഷ്ടിക്കുന്പോൾ പാക്കിസ്ഥാൻ ജിഹാദികളെ സൃഷ്ടിച്ചു. ഡോക്ടർമാർ ആളുകളെ മരണത്തിൽനിന്നു രക്ഷിക്കുന്നു. ഭീകരർ ആളുകളെ മരണത്തിലേക്ക് വിടുന്നു: അവർ പറഞ്ഞു.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്വാതന്ത്ര്യം ലഭിച്ചതാണ് ഇന്ത്യക്കും പാക്കിസ്ഥാനും. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്നത് ശീലമാക്കുകയും ചെയ്യുന്നു: അവർ പറഞ്ഞു.
ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. എന്നാൽ, മാനവരാശിയുടെ ഏറ്റവും വലിയ ശത്രു ഭീകരവാദമാണെന്ന് നാം അംഗീകരിക്കണം. പ്രാകൃതമായ ആക്രമണങ്ങൾക്ക് ഒരുവിധത്തിലുള്ള ന്യായീകരണവും സാധ്യമല്ലെന്നും സുഷമ പറഞ്ഞു.
ഇന്ത്യ ഗവേഷകരെയും ഡോക്ടർമാരെയും എൻജിനിയർമാരെയും സൃഷ്ടിക്കുന്പോൾ പാക്കിസ്ഥാൻ ജിഹാദികളെ സൃഷ്ടിച്ചു. ഡോക്ടർമാർ ആളുകളെ മരണത്തിൽനിന്നു രക്ഷിക്കുന്നു. ഭീകരർ ആളുകളെ മരണത്തിലേക്ക് വിടുന്നു: അവർ പറഞ്ഞു.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്വാതന്ത്ര്യം ലഭിച്ചതാണ് ഇന്ത്യക്കും പാക്കിസ്ഥാനും. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്നത് ശീലമാക്കുകയും ചെയ്യുന്നു: അവർ പറഞ്ഞു.