ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ ഭീഷണി സംബന്ധിച്ച് സുഷമ സ്വരാജ് ശക്തമായ സന്ദേശമാണ് നൽകിയത്. എന്തുകൊണ്ടാണ് ഈ ഭീഷണിക്കെതിരേ ഒന്നിച്ചു യുദ്ധം ചെയ്യേണ്ടതുാസംബന്ധിച്ച് അവർ വ്യക്തമാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.
ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.അവിശ്വസനീയമായ പ്രഭാഷണമായിരുന്നു സുഷമയുടേത്. അതു ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ ഭീകരരെ കയറ്റി അയയ്ക്കുകയാണെന്നും ഇന്ത്യയെ ആക്രമിക്കുന്നത് അവർ ശീലമാക്കിയെന്നുമായിരുന്നു സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പറഞ്ഞത്. ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. എന്നാൽ മാനവരാശിയുടെ ഏറ്റവും വലിയ ശത്രു ഭീകരവാദമാണെന്ന് നാം അംഗീകരിക്കണം. പ്രാകൃതമായ ആക്രമണങ്ങൾക്ക് ഒരുവിധത്തിലുള്ള ന്യായീകരണവും സാധ്യമല്ലെന്നും സുക്ഷമ പറഞ്ഞു.
ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.അവിശ്വസനീയമായ പ്രഭാഷണമായിരുന്നു സുഷമയുടേത്. അതു ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ ഭീകരരെ കയറ്റി അയയ്ക്കുകയാണെന്നും ഇന്ത്യയെ ആക്രമിക്കുന്നത് അവർ ശീലമാക്കിയെന്നുമായിരുന്നു സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പറഞ്ഞത്. ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി. എന്നാൽ മാനവരാശിയുടെ ഏറ്റവും വലിയ ശത്രു ഭീകരവാദമാണെന്ന് നാം അംഗീകരിക്കണം. പ്രാകൃതമായ ആക്രമണങ്ങൾക്ക് ഒരുവിധത്തിലുള്ള ന്യായീകരണവും സാധ്യമല്ലെന്നും സുക്ഷമ പറഞ്ഞു.