സൂറത്ത്(ഗുജറാത്ത്): മൂന്നു വയസുള്ള പിഞ്ചുകുഞ്ഞിനെയും 100 കോടിയിലേറെയുള്ള സ്വത്തും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനുള്ള ജൈന ദമ്പതികളുടെ തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെ ഭർത്താവ് സന്യാസം സ്വീകരിക്കുന്നതിനു മുന്നോടിയായുള്ള ദീക്ഷ സ്വീകരിച്ചു.
മധ്യപ്രദേശ് സ്വദേശിയായ സുമിത്ത് റാത്തോർ ആണ് ഇന്നലെ വൃന്ദാവൻ പാർക്കിൽ ജൈന സന്യാസി ആചാര്യ രാംലാൽജി മഹാരാജിൽനിന്നു ദീക്ഷ സ്വീകരിച്ചത്. മുപ്പത്തഞ്ചുകാരനായ ഇദ്ദേഹം സുമിത്ത് മുനി എന്ന പേരും സ്വീകരിച്ചു. സുമിത്തിന്റെ ഭാര്യ 34 വയസുള്ള അനാമികയുടെ ദീക്ഷ സ്വീകരിക്കൽ ചടങ്ങ് നിയമനടപടികൾ പൂർത്തിയാക്കിയശേഷം പിന്നീട് നടക്കുമെന്ന് ആചാര്യ രാംലാൽ പറഞ്ഞു. എന്നാൽ, അനാമികയുടെ ദീക്ഷ സ്വീകരിക്കൽ സംബന്ധിച്ച തീയതിയും ചടങ്ങ് മാറ്റിവയ്ക്കാനിടയായ കാരണവും വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
മൂന്നുവയസുള്ള മകൾ ഇഭിയയെ ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനുള്ള ദമ്പതികളുടെ തീരുമാനത്തിനെതിരേ സ്വന്തം കുടുംബാംഗങ്ങളിൽനിന്നും സമുദായാംഗങ്ങളിൽനിന്നും രാജ്യത്തെ സാമൂഹികപ്രവർത്തകരിൽനിന്നും വ്യാപക പ്രതിഷേധമുയർന്നിരുന്നു. പിഞ്ചുകുഞ്ഞിനെ വൃദ്ധരായ മാതാപിതാക്കളെ ഏൽപ്പിക്കാനുള്ള ദമ്പതികളുടെ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചില സന്നദ്ധപ്രവർത്തകർ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നിയമപ്രശ്നങ്ങൾ ഉള്ളതിനാലാണ് അനാമികയുടെ ദീക്ഷ സ്വീകരിക്കൽ ചടങ്ങ് അനിശ്ചിതമായി നീട്ടാൻ മതാചാര്യന്മാർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ 7.30നായിരുന്നു ദീക്ഷ സ്വീകരിക്കൽ. നൂറുകണക്കിന് ജൈനമത വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ സുമിത്തിന്റെ തല മുണ്ഠനം ചെയ്യുകയും വെള്ളവസ്ത്രം ധരിപ്പിക്കുകയും ചെയ്തു.നാലു വർഷം മുമ്പായിരുന്നു സുമിത്-അനാമിക ദമ്പതികളുടെ വിവാഹം. മകൾ ഇഭിയയ്ക്ക് എട്ടു മാസം പ്രായമുള്ളപ്പോഴാണ് എല്ലാമുപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ ഇവർ തീരുമാനിച്ചത്.
ഇതിന് മതാചാര്യന്മാർ അനുമതി നൽകിയതോടെ ഇരുവരും മൗനവ്രതം സ്വീകരിച്ച് വെവ്വേറെ താമസിച്ചുവരികയായിരുന്നു.
മധ്യപ്രദേശ് സ്വദേശിയായ സുമിത്ത് റാത്തോർ ആണ് ഇന്നലെ വൃന്ദാവൻ പാർക്കിൽ ജൈന സന്യാസി ആചാര്യ രാംലാൽജി മഹാരാജിൽനിന്നു ദീക്ഷ സ്വീകരിച്ചത്. മുപ്പത്തഞ്ചുകാരനായ ഇദ്ദേഹം സുമിത്ത് മുനി എന്ന പേരും സ്വീകരിച്ചു. സുമിത്തിന്റെ ഭാര്യ 34 വയസുള്ള അനാമികയുടെ ദീക്ഷ സ്വീകരിക്കൽ ചടങ്ങ് നിയമനടപടികൾ പൂർത്തിയാക്കിയശേഷം പിന്നീട് നടക്കുമെന്ന് ആചാര്യ രാംലാൽ പറഞ്ഞു. എന്നാൽ, അനാമികയുടെ ദീക്ഷ സ്വീകരിക്കൽ സംബന്ധിച്ച തീയതിയും ചടങ്ങ് മാറ്റിവയ്ക്കാനിടയായ കാരണവും വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
മൂന്നുവയസുള്ള മകൾ ഇഭിയയെ ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനുള്ള ദമ്പതികളുടെ തീരുമാനത്തിനെതിരേ സ്വന്തം കുടുംബാംഗങ്ങളിൽനിന്നും സമുദായാംഗങ്ങളിൽനിന്നും രാജ്യത്തെ സാമൂഹികപ്രവർത്തകരിൽനിന്നും വ്യാപക പ്രതിഷേധമുയർന്നിരുന്നു. പിഞ്ചുകുഞ്ഞിനെ വൃദ്ധരായ മാതാപിതാക്കളെ ഏൽപ്പിക്കാനുള്ള ദമ്പതികളുടെ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചില സന്നദ്ധപ്രവർത്തകർ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നിയമപ്രശ്നങ്ങൾ ഉള്ളതിനാലാണ് അനാമികയുടെ ദീക്ഷ സ്വീകരിക്കൽ ചടങ്ങ് അനിശ്ചിതമായി നീട്ടാൻ മതാചാര്യന്മാർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ 7.30നായിരുന്നു ദീക്ഷ സ്വീകരിക്കൽ. നൂറുകണക്കിന് ജൈനമത വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ സുമിത്തിന്റെ തല മുണ്ഠനം ചെയ്യുകയും വെള്ളവസ്ത്രം ധരിപ്പിക്കുകയും ചെയ്തു.നാലു വർഷം മുമ്പായിരുന്നു സുമിത്-അനാമിക ദമ്പതികളുടെ വിവാഹം. മകൾ ഇഭിയയ്ക്ക് എട്ടു മാസം പ്രായമുള്ളപ്പോഴാണ് എല്ലാമുപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ ഇവർ തീരുമാനിച്ചത്.
ഇതിന് മതാചാര്യന്മാർ അനുമതി നൽകിയതോടെ ഇരുവരും മൗനവ്രതം സ്വീകരിച്ച് വെവ്വേറെ താമസിച്ചുവരികയായിരുന്നു.