ബെയ്ജിംഗ്: ഉത്തരകൊറിയ അണുപരീക്ഷണം നടത്തുന്ന സ്ഥലത്തിനു സമീപം 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി. ഇത് ഭൂമിക്കടിയിൽ സ്ഫോടനം നടന്നതിന്റെ ഫലമാണെന്ന് ചൈന സംശയം പ്രകടിപ്പിച്ചു. എന്നാൽ സ്വാഭാവിക ഭൂകന്പം മാത്രമാണെന്ന് ദക്ഷിണകൊറിയ പ്രതികരിച്ചു.
വടക്കൻ ഹാംയോംഗ് പ്രവിശ്യയിലെ കിൽജു കൗണ്ടിയിലാണ് ഭൂകന്പം ഉണ്ടായത്. ഉത്തരകൊറിയയുടെ പംഗ്ഗിയേരി ആണവപരീക്ഷണ കേന്ദ്രം ഇവിടെയാണ്. മൂന്നിന് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതും ഇവിടെയാണ്.
ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണവും മിസൈൽ പരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാക്യുദ്ധവും ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനിടെയാണു ഭൂകന്പം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയളോജിക്കൽ സർവേ അറിയിച്ചു. ഭൂകന്പം മറ്റൊരു അണുപരീക്ഷണത്തിന്റെ ഫലമാണോയെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം സ്ഫോടനഫലമായാണ് ഭൂകന്പമുണ്ടായതെന്നു സംശയിക്കുന്നതായി ചൈനയിലെ ഭൂകന്പ നെറ്റ്വർക്ക് സെന്റർ പറഞ്ഞു. എന്നാൽ കൃത്രിമ ഭൂകന്പത്തിനുള്ള എല്ലാ സാധ്യതകളും ദക്ഷിണകൊറിയയിലെ മീറ്ററോളജിക്കൽ ഏജൻസി തള്ളിക്കളഞ്ഞു.
ആറു തവണ ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയിട്ടുണ്ട്. എല്ലാ തവണയും ഉണ്ടായ ഭൂകന്പങ്ങൾ 4.3 നു മുകളിലാണ് തീവ്രത രേഖപ്പെടുത്തിയത്. ഈ മാസം മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണം 6.3 തീവ്രതയുള്ളതായിരുന്നു.
ട്രംപുമായുള്ള വാക്പോരിൽ ഉത്തരകൊറിയ അവസാനം പറഞ്ഞത് പസഫിക് സമുദ്രത്തിൽ അണുപരീക്ഷണം നടത്തുമെന്നാണ്. മിസൈലിൽ ഘടിപ്പിച്ച ആണവ പോർമുനയായിരിക്കും പരീക്ഷിക്കുകയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
വടക്കൻ ഹാംയോംഗ് പ്രവിശ്യയിലെ കിൽജു കൗണ്ടിയിലാണ് ഭൂകന്പം ഉണ്ടായത്. ഉത്തരകൊറിയയുടെ പംഗ്ഗിയേരി ആണവപരീക്ഷണ കേന്ദ്രം ഇവിടെയാണ്. മൂന്നിന് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതും ഇവിടെയാണ്.
ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണവും മിസൈൽ പരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാക്യുദ്ധവും ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനിടെയാണു ഭൂകന്പം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയളോജിക്കൽ സർവേ അറിയിച്ചു. ഭൂകന്പം മറ്റൊരു അണുപരീക്ഷണത്തിന്റെ ഫലമാണോയെന്ന് വ്യക്തമല്ലെന്ന് യുഎസ് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം സ്ഫോടനഫലമായാണ് ഭൂകന്പമുണ്ടായതെന്നു സംശയിക്കുന്നതായി ചൈനയിലെ ഭൂകന്പ നെറ്റ്വർക്ക് സെന്റർ പറഞ്ഞു. എന്നാൽ കൃത്രിമ ഭൂകന്പത്തിനുള്ള എല്ലാ സാധ്യതകളും ദക്ഷിണകൊറിയയിലെ മീറ്ററോളജിക്കൽ ഏജൻസി തള്ളിക്കളഞ്ഞു.
ആറു തവണ ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയിട്ടുണ്ട്. എല്ലാ തവണയും ഉണ്ടായ ഭൂകന്പങ്ങൾ 4.3 നു മുകളിലാണ് തീവ്രത രേഖപ്പെടുത്തിയത്. ഈ മാസം മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണം 6.3 തീവ്രതയുള്ളതായിരുന്നു.
ട്രംപുമായുള്ള വാക്പോരിൽ ഉത്തരകൊറിയ അവസാനം പറഞ്ഞത് പസഫിക് സമുദ്രത്തിൽ അണുപരീക്ഷണം നടത്തുമെന്നാണ്. മിസൈലിൽ ഘടിപ്പിച്ച ആണവ പോർമുനയായിരിക്കും പരീക്ഷിക്കുകയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.