ഓക്ലന്റ്: ന്യൂസിലൻഡ് പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബിൽ ഇംഗ്ലീഷിന്റെ നാഷണൽ പാർട്ടി ഏറ്റവും കൂടുതൽ വോട്ടു നേടി. എന്നാൽ സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷമില്ല. മറ്റു പാർട്ടികളുടെ സഹായത്തോടെ ബിൽ സർക്കാർ രൂപീകരിച്ചേക്കും.
നാഷണൽ പാർട്ടിക്ക് 46 ശതമാനം വോട്ടാണു ലഭിച്ചത്. ലേബർ പാർട്ടിക്ക് 36ഉം ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിക്ക് എട്ടും ഗ്രീൻ പാർട്ടിക്ക് ആറും ശതമാനം വോട്ടു ലഭിച്ചതായാണു റിപ്പോർട്ട്.
നാഷണൽ പാർട്ടിക്ക് 46 ശതമാനം വോട്ടാണു ലഭിച്ചത്. ലേബർ പാർട്ടിക്ക് 36ഉം ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിക്ക് എട്ടും ഗ്രീൻ പാർട്ടിക്ക് ആറും ശതമാനം വോട്ടു ലഭിച്ചതായാണു റിപ്പോർട്ട്.