ലാഹോർ: അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അഴിമതിക്കേസുകൾ അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടേതാണു നടപടി.
ഷരീഫ്, മകൾ മറിയം, മരുമകൻ സഫ്ദർ എന്നിവർ 26നു കോടതിയിൽ ഹാജരാകാൻ കേസ് കേൾക്കുന്ന അക്കൗണ്ടബിലിറ്റി കോടതി സമൻസ് അയച്ചു. പഞ്ചാബ് പ്രവിശ്യയിലെ റെയ്വിൻഡിലുള്ള വസതി ഏറ്റെടുത്ത നോട്ടീസും സമൻസും അക്കൗണ്ടബിലിറ്റി ബ്യൂറോ പ്രദർശിപ്പിച്ചു. അസുഖബാധിതയായ ഭാര്യ കുൽസുമിനൊപ്പം ലണ്ടനിലാണ് ഷരീഫും മക്കളും.
ഷരീഫ്, മകൾ മറിയം, മരുമകൻ സഫ്ദർ എന്നിവർ 26നു കോടതിയിൽ ഹാജരാകാൻ കേസ് കേൾക്കുന്ന അക്കൗണ്ടബിലിറ്റി കോടതി സമൻസ് അയച്ചു. പഞ്ചാബ് പ്രവിശ്യയിലെ റെയ്വിൻഡിലുള്ള വസതി ഏറ്റെടുത്ത നോട്ടീസും സമൻസും അക്കൗണ്ടബിലിറ്റി ബ്യൂറോ പ്രദർശിപ്പിച്ചു. അസുഖബാധിതയായ ഭാര്യ കുൽസുമിനൊപ്പം ലണ്ടനിലാണ് ഷരീഫും മക്കളും.