ന്യൂഡൽഹി: ഗോസംരക്ഷകരുടേതടക്കം ആൾക്കൂട്ടം നടത്തുന്ന ആക്രമണങ്ങളിൽ ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. അതിനായി ഏതെങ്കിലും കോടതിയുടെ ഉത്തരവ് വേണ്ട ആവശ്യമില്ല.
ഗോസംരക്ഷകരുടേതാണെങ്കിലും മറ്റുള്ള വിഷയങ്ങളിലാണെങ്കിലും നിയമം കൈയിലെടുക്കാൻ ആൾക്കൂട്ടത്തെ അനുവദിക്കരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
പശു സംരക്ഷണത്തിന്യും മറ്റും പേരിൽ ആൾക്കൂട്ടം ആക്രമണം നടത്തുന്നതിനെതിരേ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും സാമൂഹ്യ പ്രവർത്തകനുമായ തുഷാർ ഗാന്ധി അടക്കമുള്ളവർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ബീഫ് കഴിക്കുന്നെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെയും പഹലു ഖാന്റെയും വിഷയം ഉന്നയിച്ച തുഷാർ ഗാന്ധിയുടെ അഭിഭാഷക ഇന്ദിര ജയ്സിംഗും കപിൽ സിബലും ഇരകളാകുന്നവരുടെ കുടുംബാംഗങ്ങൾക്കെതിരേ സർക്കാരുകൾ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചു.
ഇക്കാര്യത്തിൽ പരമോന്നത കോടതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇതിനു, നിയമ പാലനം സർക്കാരുകളുടെ പ്രഥമ ബാധ്യതയാണെന്നു വ്യക്തമാക്കിയ കോടതി, അതിനെതിരേ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുനൽകി.
ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ തടയുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നു വ്യക്തമാക്കാൻ കോടതി നേരത്തെ കേന്ദ്ര ത്തോ ടും എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിരുന്നു.
ഇത്തരം ആക്രമണങ്ങൾ തടയുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കണമെന്നും നടപടികൾ വിശദമാക്കി ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നുമുള്ള നിർദേശം ഓർമിപ്പിച്ച കോടതി, ഒക്ടോബർ 13നകം ഉത്തരവ് നടപ്പിലാക്കിയോ എന്നറിയിക്കണമെന്നും നിർദേശിച്ചു.
ഗോസംരക്ഷകരുടേതാണെങ്കിലും മറ്റുള്ള വിഷയങ്ങളിലാണെങ്കിലും നിയമം കൈയിലെടുക്കാൻ ആൾക്കൂട്ടത്തെ അനുവദിക്കരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
പശു സംരക്ഷണത്തിന്യും മറ്റും പേരിൽ ആൾക്കൂട്ടം ആക്രമണം നടത്തുന്നതിനെതിരേ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും സാമൂഹ്യ പ്രവർത്തകനുമായ തുഷാർ ഗാന്ധി അടക്കമുള്ളവർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ബീഫ് കഴിക്കുന്നെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെയും പഹലു ഖാന്റെയും വിഷയം ഉന്നയിച്ച തുഷാർ ഗാന്ധിയുടെ അഭിഭാഷക ഇന്ദിര ജയ്സിംഗും കപിൽ സിബലും ഇരകളാകുന്നവരുടെ കുടുംബാംഗങ്ങൾക്കെതിരേ സർക്കാരുകൾ പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചു.
ഇക്കാര്യത്തിൽ പരമോന്നത കോടതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇതിനു, നിയമ പാലനം സർക്കാരുകളുടെ പ്രഥമ ബാധ്യതയാണെന്നു വ്യക്തമാക്കിയ കോടതി, അതിനെതിരേ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുനൽകി.
ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ തടയുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നു വ്യക്തമാക്കാൻ കോടതി നേരത്തെ കേന്ദ്ര ത്തോ ടും എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിരുന്നു.
ഇത്തരം ആക്രമണങ്ങൾ തടയുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കണമെന്നും നടപടികൾ വിശദമാക്കി ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നുമുള്ള നിർദേശം ഓർമിപ്പിച്ച കോടതി, ഒക്ടോബർ 13നകം ഉത്തരവ് നടപ്പിലാക്കിയോ എന്നറിയിക്കണമെന്നും നിർദേശിച്ചു.