ബംഗളൂരു: ബംഗളൂരുവിൽനിന്ന് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയ മലയാളി എൻജിനിയറിംഗ് വിദ്യാർഥിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ബംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ നിരഞ്ജൻകുമാറിന്റെ ഏകമകൻ എൻ. ശരത്ത്(19) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ശരത്തിന്റെ സഹോദരിയുടെ സഹപാഠി എച്ച്.പി. വിശാൽ(20) ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ്ചെയ്തു. ഡ്രൈവറായ വിനയ് പ്രസാദ്(24), ബിദാദി വ്യവസായമേഖലയിലെ ഒരു ഫാക്ടറിയിൽ ജോലിക്കാരനായ കരണ് പൈ(22), വിനോദ്കുമാർ(24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ടാക്സി ഡ്രൈവറായ ശാന്തകുമാറിനെ ഇനി പിടികിട്ടാനുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ നടന്നുവരികയാണെന്നും ബംഗളൂരു നോർത്ത് സബ്ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചേതൻസിംഗ് അറിയിച്ചു.
ബംഗളൂരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിയായ ശരത്തിനെ കഴിഞ്ഞ 12 മുതലാണു കാണാതായത്. സുഹൃത്ത് പുതുതായി വാങ്ങിയ ബുള്ളറ്റ് കാണാനായി പോകുന്നുവെന്ന് പറഞ്ഞ് 12ന് വൈകുന്നേരം വീട്ടിൽനിന്നിറങ്ങിയ ശരത്തിനെ പിന്നീട് കാണാവുകയായിരുന്നു.
പിറ്റേന്ന് രാത്രി പത്തോടെസഹോദരിയുടെ മൊബൈൽനമ്പറിലേക്ക് ശരത്ത് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് വഴിത്തിരിവായത്. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നതെന്നും അത് ഉടൻ നൽകി മോചിപ്പിക്കണമെന്നും വിവരം പോലീസിൽ അറിയിക്കരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ സഹോദരിയെ വധിക്കുമെന്നു പറഞ്ഞതായും സന്ദേശത്തിലുണ്ടായിരുന്നു. 14ന് ശരത്തിന്റെ മാതാപിതാക്കൾ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിശാൽ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പോലീസിനു ലഭിച്ചത്. അറസ്റ്റിലായ പ്രതികളുമായി നടത്തിയ പരിശോധനയിൽ ഇന്നലെ രാവിലെ അഞ്ജനഹള്ളിയിലെ കരിങ്കൽ ക്വാറിയിൽനിന്ന് അഴുകിയനിലയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാറിൽവച്ച് കൊലപ്പെടുത്തിയശേഷം നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള റാമോഹള്ളി തടാകത്തിൽ കൈകാലുകൾ ബന്ധിച്ച് മൃതദേഹം കല്ലുകെട്ടി താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞു.
എന്നാൽ പിറ്റേന്ന് മൃതദേഹം പൊങ്ങിവന്നതോടെ സമീപത്തുള്ള കരിങ്കൽ ക്വാറിക്കു സമീപം മറവ് ചെയ്തു. പണത്തിനുവേണ്ടിയാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയതെന്നും എന്നാൽ, സംഭവം പോലീസിൽ അറിയിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികൾ പോലീസിൽ മൊഴിനൽകി.
സംഭവത്തിൽ ശരത്തിന്റെ സഹോദരിയുടെ സഹപാഠി എച്ച്.പി. വിശാൽ(20) ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ്ചെയ്തു. ഡ്രൈവറായ വിനയ് പ്രസാദ്(24), ബിദാദി വ്യവസായമേഖലയിലെ ഒരു ഫാക്ടറിയിൽ ജോലിക്കാരനായ കരണ് പൈ(22), വിനോദ്കുമാർ(24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ടാക്സി ഡ്രൈവറായ ശാന്തകുമാറിനെ ഇനി പിടികിട്ടാനുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ നടന്നുവരികയാണെന്നും ബംഗളൂരു നോർത്ത് സബ്ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചേതൻസിംഗ് അറിയിച്ചു.
ബംഗളൂരു ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിയായ ശരത്തിനെ കഴിഞ്ഞ 12 മുതലാണു കാണാതായത്. സുഹൃത്ത് പുതുതായി വാങ്ങിയ ബുള്ളറ്റ് കാണാനായി പോകുന്നുവെന്ന് പറഞ്ഞ് 12ന് വൈകുന്നേരം വീട്ടിൽനിന്നിറങ്ങിയ ശരത്തിനെ പിന്നീട് കാണാവുകയായിരുന്നു.
പിറ്റേന്ന് രാത്രി പത്തോടെസഹോദരിയുടെ മൊബൈൽനമ്പറിലേക്ക് ശരത്ത് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് വഴിത്തിരിവായത്. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നതെന്നും അത് ഉടൻ നൽകി മോചിപ്പിക്കണമെന്നും വിവരം പോലീസിൽ അറിയിക്കരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു. പണം നൽകിയില്ലെങ്കിൽ സഹോദരിയെ വധിക്കുമെന്നു പറഞ്ഞതായും സന്ദേശത്തിലുണ്ടായിരുന്നു. 14ന് ശരത്തിന്റെ മാതാപിതാക്കൾ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിശാൽ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പോലീസിനു ലഭിച്ചത്. അറസ്റ്റിലായ പ്രതികളുമായി നടത്തിയ പരിശോധനയിൽ ഇന്നലെ രാവിലെ അഞ്ജനഹള്ളിയിലെ കരിങ്കൽ ക്വാറിയിൽനിന്ന് അഴുകിയനിലയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാറിൽവച്ച് കൊലപ്പെടുത്തിയശേഷം നഗരത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള റാമോഹള്ളി തടാകത്തിൽ കൈകാലുകൾ ബന്ധിച്ച് മൃതദേഹം കല്ലുകെട്ടി താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞു.
എന്നാൽ പിറ്റേന്ന് മൃതദേഹം പൊങ്ങിവന്നതോടെ സമീപത്തുള്ള കരിങ്കൽ ക്വാറിക്കു സമീപം മറവ് ചെയ്തു. പണത്തിനുവേണ്ടിയാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയതെന്നും എന്നാൽ, സംഭവം പോലീസിൽ അറിയിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതികൾ പോലീസിൽ മൊഴിനൽകി.