ന്യൂഡൽഹി: പുരാതന ഇന്ത്യയിൽ ദുർഗാദേവി പ്രതിരോധമന്ത്രിയും ലക്ഷ്മീ ദേവി ധനമന്ത്രിയും ആയിരുന്നെന്ന് ഉപരാഷ്ട്ര പതി എം.വെങ്കയ്യ നായിഡു. മൊഹാലിയിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കണം. നമ്മുടെ മാതൃഭാഷ മറ്റൊരാൾക്ക് അറിയാത്ത അവസരത്തിൽ മാത്രമേ മറ്റൊരു ഭാഷയിൽ സംസാരിക്കാവൂ. നല്ല ഭരണത്തിന്റെ പേരിൽ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടേണ്ട ഒന്നാണ് രാമരാജ്യം. എന്നാൽ, ഇക്കാലത്ത് ഇതേക്കുറിച്ചു പറഞ്ഞാൽ വർഗീയത പ്രചരിപ്പിക്കുന്നവെന്ന വിമർശനം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ താൻ എക്കാലവും ശരിയായിരുന്നില്ല. അടുപ്പമുണ്ടായിരുന്ന പലരും ഹൃദയം തുറന്നു സംസാരിക്കുന്നില്ലെന്ന പരാതി പറഞ്ഞിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയുടെ ഉപരാഷ്ട്ര പതിയാണ്. ഇപ്പോൾ ഹൃദയം തുറന്നു സംസാരിച്ചില്ലെങ്കിൽ അത് ആരോഗ്യത്തിന് നന്നാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പല കോണുകളിൽ നിന്നും അസഹിഷ്ണുത സംബന്ധിച്ചും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചും ചർച്ചകളും വിവാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ, സമൂഹം അസഹിഷ്ണുതയിലാണു വളരുന്നതെന്ന് ഇതു കൊണ്ട് അർഥമാക്കരുത്. ചിലർ അഫ്സൽ ഗുരുവിനെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ് ക്കു ന്നു ഒരു ജനാധിപത്യ സംവിധാനത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അത് ഭരണഘടനയ്ക്ക് ഉള്ളിൽ നിന്നു കൊണ്ടായിരിക്കണമെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ചില പരിമിതികൾ കൂടിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനാധിപത്യം നിലനിൽക്കുന്നതിന് ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. വ്യക്തിയുടെ അന്തസ് പ്രധാനമാണ്. എന്നാൽ അതൊരിക്കലും രാജ്യത്തിന്റെ അഖണ്ഡതയെ മറിച്ചുവെക്കുന്നതാകരുത്. ഇന്ത്യൻ സമൂഹം എല്ലാവരോടും സഹിഷ്ണു തയുള്ളവരാണ്. വൈവിധ്യമാണ് അതിന്റെ സൗന്ദര്യം. മതവിശ്വാസത്തിനും തുല്യതയ്ക്കും ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നു.
മതേതരത്വം ഇന്ത്യയിൽ ശക്തമായിരിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്നതുകൊണ്ട് മാത്രമല്ല. മറിച്ച്, ഓരോ ഇന്ത്യക്കാരന്റെയും ജനിതക ഘടനയിൽ മതേതരത്വം ഉള്ളതു കൊണ്ടും കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു സമൂഹത്തെ മൊത്തത്തിൽ അസഹിഷ്ണുതയുടെ പേരിൽ അടയാളപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ താൻ എക്കാലവും ശരിയായിരുന്നില്ല. അടുപ്പമുണ്ടായിരുന്ന പലരും ഹൃദയം തുറന്നു സംസാരിക്കുന്നില്ലെന്ന പരാതി പറഞ്ഞിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയുടെ ഉപരാഷ്ട്ര പതിയാണ്. ഇപ്പോൾ ഹൃദയം തുറന്നു സംസാരിച്ചില്ലെങ്കിൽ അത് ആരോഗ്യത്തിന് നന്നാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പല കോണുകളിൽ നിന്നും അസഹിഷ്ണുത സംബന്ധിച്ചും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചും ചർച്ചകളും വിവാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ, സമൂഹം അസഹിഷ്ണുതയിലാണു വളരുന്നതെന്ന് ഇതു കൊണ്ട് അർഥമാക്കരുത്. ചിലർ അഫ്സൽ ഗുരുവിനെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ് ക്കു ന്നു ഒരു ജനാധിപത്യ സംവിധാനത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കാനുള്ള അവകാശമുണ്ട്. എന്നാൽ, അത് ഭരണഘടനയ്ക്ക് ഉള്ളിൽ നിന്നു കൊണ്ടായിരിക്കണമെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ചില പരിമിതികൾ കൂടിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനാധിപത്യം നിലനിൽക്കുന്നതിന് ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. വ്യക്തിയുടെ അന്തസ് പ്രധാനമാണ്. എന്നാൽ അതൊരിക്കലും രാജ്യത്തിന്റെ അഖണ്ഡതയെ മറിച്ചുവെക്കുന്നതാകരുത്. ഇന്ത്യൻ സമൂഹം എല്ലാവരോടും സഹിഷ്ണു തയുള്ളവരാണ്. വൈവിധ്യമാണ് അതിന്റെ സൗന്ദര്യം. മതവിശ്വാസത്തിനും തുല്യതയ്ക്കും ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നു.
മതേതരത്വം ഇന്ത്യയിൽ ശക്തമായിരിക്കുന്നത് ഭരണഘടന ഉറപ്പു നൽകുന്നതുകൊണ്ട് മാത്രമല്ല. മറിച്ച്, ഓരോ ഇന്ത്യക്കാരന്റെയും ജനിതക ഘടനയിൽ മതേതരത്വം ഉള്ളതു കൊണ്ടും കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു സമൂഹത്തെ മൊത്തത്തിൽ അസഹിഷ്ണുതയുടെ പേരിൽ അടയാളപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.