ബംഗളൂരു: അനധികൃതമായി ഭൂമി പതിച്ചു നല്കിയ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ബി.എസ്. യെദിയൂരപ്പയ്ക്കെതിരായ ആന്റി കറപ്ഷൻ ബ്യൂറോ(എസിബി)യുടെ അന്വേഷണം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.
അഴിമതി നിരോധന നിയമപ്രകാരം കേസ് തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവംമൂലമാണ് അന്വേഷണത്തിനു ഹൈക്കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്.
യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായിരുന്ന 2008-111 കാലത്ത് അനധികൃതമായി 257 ഏക്കർ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനല്കിയെന്നാണു കേസ്.
അഴിമതി നിരോധന നിയമപ്രകാരം കേസ് തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവംമൂലമാണ് അന്വേഷണത്തിനു ഹൈക്കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്.
യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായിരുന്ന 2008-111 കാലത്ത് അനധികൃതമായി 257 ഏക്കർ സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനല്കിയെന്നാണു കേസ്.