ന്യൂഡൽഹി: അതിർത്തിഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ എ.കെ. ഭട്ട്. പാക്കിസ്ഥാന്റെ ഡിജിഎംഒ മേജർ ജനറൽ സഹീർ ഷംസാദ് മിർസയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ലഫ്. ജനറൽ എ.കെ. ഭട്ട് ഇങ്ങനെ പറഞ്ഞത്.
ജമ്മു കാഷ്മീരിലെ അതിർത്തി കടന്നുള്ള തീവ്രവാദം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും പാക് അതിർത്തിയിൽനിന്ന് ആക്രമണം നടത്തിയാലോ ആയുധങ്ങളുമായി നുഴഞ്ഞു കയറാൻ ശ്രമിച്ചാലോ മാത്രമാണ് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്താറുള്ളൂ. അതിർത്തിയിൽ സമാധാനമാണ് സൈന്യം കാംക്ഷിക്കുന്നതെന്നും ലഫ്. ജനറൽ എ.കെ. ഭട്ട് പറഞ്ഞു. അതിർത്തി ഗ്രാമവാസികൾക്കുനേരേ ആക്രമണം നടത്തുന്നത് ഇന്ത്യൻ സൈന്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാക് മേജർ ജനറൽ സഹീർ ഷംസാദ് മിർസയാണ് ലഫ്. ജനറൽ എ.കെ. ഭട്ടിനെ വിളിച്ചത്.
ജമ്മു കാഷ്മീരിലെ അതിർത്തി കടന്നുള്ള തീവ്രവാദം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും പാക് അതിർത്തിയിൽനിന്ന് ആക്രമണം നടത്തിയാലോ ആയുധങ്ങളുമായി നുഴഞ്ഞു കയറാൻ ശ്രമിച്ചാലോ മാത്രമാണ് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്താറുള്ളൂ. അതിർത്തിയിൽ സമാധാനമാണ് സൈന്യം കാംക്ഷിക്കുന്നതെന്നും ലഫ്. ജനറൽ എ.കെ. ഭട്ട് പറഞ്ഞു. അതിർത്തി ഗ്രാമവാസികൾക്കുനേരേ ആക്രമണം നടത്തുന്നത് ഇന്ത്യൻ സൈന്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാക് മേജർ ജനറൽ സഹീർ ഷംസാദ് മിർസയാണ് ലഫ്. ജനറൽ എ.കെ. ഭട്ടിനെ വിളിച്ചത്.