ന്യൂഡൽഹി: അനധികൃത സ്വത്തു കേസില്‍ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ 25നു സിബിഐ ചോദ്യം ചെയ്യും. ലാലുവിന്റെ മകൻ തേജസ്വി യാദവിനെ പിറ്റേദിവസവും ചോദ്യം ചെയ്യും.
രണ്ടു റെയില്‍വേ ഹോട്ടലുകളുടെ നടത്തിപ്പു കരാര്‍ സ്വകാര്യ സ്ഥാപനത്തിനു നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇരുവരെയും സിബിഐ ചോദ്യം ചെയ്യുന്നത്. 26 ന് തന്നെ ലാലുവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രിദേവിയെയും സിബിഐ ചോദ്യം ചെയ്തേക്കും. പുരിയിലെയും റാഞ്ചിയിലെയും ഹോട്ടലുകളുടെ നടത്തിപ്പുകരാര്‍ ലഭിക്കുന്നതിനായി പാറ്റ്നയില്‍ മൂന്നേക്കര്‍ സ്ഥലം ബെനാമി കമ്പനിയിലൂടെ ലാലുവിനും ബന്ധുക്കള്‍ക്കും ലഭിച്ചതായാണ് ആരോപണം.
രണ്ടു റെയില്‍വേ ഹോട്ടലുകളുടെ നടത്തിപ്പു കരാര്‍ സ്വകാര്യ സ്ഥാപനത്തിനു നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇരുവരെയും സിബിഐ ചോദ്യം ചെയ്യുന്നത്. 26 ന് തന്നെ ലാലുവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രിദേവിയെയും സിബിഐ ചോദ്യം ചെയ്തേക്കും. പുരിയിലെയും റാഞ്ചിയിലെയും ഹോട്ടലുകളുടെ നടത്തിപ്പുകരാര്‍ ലഭിക്കുന്നതിനായി പാറ്റ്നയില്‍ മൂന്നേക്കര്‍ സ്ഥലം ബെനാമി കമ്പനിയിലൂടെ ലാലുവിനും ബന്ധുക്കള്‍ക്കും ലഭിച്ചതായാണ് ആരോപണം.