ലണ്ടൻ: മിസൈൽശേഷി വർധിപ്പിക്കുമെന്നും അതിന് ആരുടെയും അനുമതി ചോദിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനെതിരേ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയ ഡോണൾഡ് ട്രംപിനുള്ള മറുപടിയാണ് റൂഹാനിയുടെ പ്രസ്താവനയെന്നു വിലയിരുത്തുന്നു.
യുഎൻ ജനറൽ അസംബ്ളിയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലും ട്രംപ് ഇറാനെതിരേ രൂക്ഷവിമർശനമുയർത്തി.
1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധത്തെ അനുസ്മരിച്ച് ടെഹ്റാനിൽ നടത്തിയ സൈനിക പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിസൈൽശേഷി വർധിപ്പിക്കാനുള്ള തീരുമാനം റുഹാനി പ്രഖ്യാപിച്ചത്.
രണ്ടായിരം കിലോമീറ്റർ ദൂരപരിധിയുള്ള പുതിയ ഇനം ബാലിസ്റ്റിക് മിസൈൽ റിപ്പബ്ളിക്കൻ ഗാർഡുകൾ പരേഡിൽ പ്രദർശിപ്പിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ഗൾഫിലെ യുഎസ് താവളങ്ങളും ഈ മിസൈലിന്റെ പരിധിയിൽ വരും. നിരവധി ആയുധങ്ങൾ ഘടിപ്പിക്കാവുന്ന മിസൈലാണിത്.
അമേരിക്കയും ഇസ്രയേലും ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ഇറാനും ആറു രാജ്യങ്ങളും ചേർന്ന് ഒപ്പുവച്ച ആണവക്കരാറിനെ യുഎൻ ജനറൽ അസംബ്ളിയിൽ അനുകൂലിച്ചുവെന്നു റുഹാനി ചൂണ്ടിക്കാട്ടി.
മാറ്റങ്ങൾ വരുത്താതെ കരാറിൽ ഉറച്ചുനിൽക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. എന്നാൽ, യാതൊരു മാറ്റത്തിനും തയാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കുകയാണ്.
ഉത്തരകൊറിയൻ പ്രശ്നം കത്തിനിൽക്കുന്ന അവസരത്തിൽ ഇറാനുമായുള്ള കരാറിൽ അഴിച്ചുപണി നടത്തണമെന്ന യുഎസ് നിലപാടിൽ കരാറിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. കൊറിയൻ പ്രതിസന്ധി ഇറാൻ കരാറിന്റെ പ്രാധാന്യം വിളിച്ചോതുന്നുവെന്നു ചൈനീസ് വിദേശമന്ത്രി വാങ് യി ചൂണ്ടിക്കാട്ടി. ചൈന കരാറിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന്റെ പേരിൽ ട്രംപ് ഇറാനു മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന് ജൂണിൽ കൂടുതൽ സാന്പത്തിക ഉപരോധം പ്രഖ്യാപിച്ചു.
ഏകപക്ഷീയമായി ഇറാനെതിരേ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടി നിയമവിരുദ്ധമാണെന്നു റഷ്യൻ വിദേശമന്ത്രി ലാവ്റോവ് പറഞ്ഞു.
യുഎൻ ജനറൽ അസംബ്ളിയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലും ട്രംപ് ഇറാനെതിരേ രൂക്ഷവിമർശനമുയർത്തി.
1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധത്തെ അനുസ്മരിച്ച് ടെഹ്റാനിൽ നടത്തിയ സൈനിക പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മിസൈൽശേഷി വർധിപ്പിക്കാനുള്ള തീരുമാനം റുഹാനി പ്രഖ്യാപിച്ചത്.
രണ്ടായിരം കിലോമീറ്റർ ദൂരപരിധിയുള്ള പുതിയ ഇനം ബാലിസ്റ്റിക് മിസൈൽ റിപ്പബ്ളിക്കൻ ഗാർഡുകൾ പരേഡിൽ പ്രദർശിപ്പിച്ചതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ഗൾഫിലെ യുഎസ് താവളങ്ങളും ഈ മിസൈലിന്റെ പരിധിയിൽ വരും. നിരവധി ആയുധങ്ങൾ ഘടിപ്പിക്കാവുന്ന മിസൈലാണിത്.
അമേരിക്കയും ഇസ്രയേലും ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ഇറാനും ആറു രാജ്യങ്ങളും ചേർന്ന് ഒപ്പുവച്ച ആണവക്കരാറിനെ യുഎൻ ജനറൽ അസംബ്ളിയിൽ അനുകൂലിച്ചുവെന്നു റുഹാനി ചൂണ്ടിക്കാട്ടി.
മാറ്റങ്ങൾ വരുത്താതെ കരാറിൽ ഉറച്ചുനിൽക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. എന്നാൽ, യാതൊരു മാറ്റത്തിനും തയാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കുകയാണ്.
ഉത്തരകൊറിയൻ പ്രശ്നം കത്തിനിൽക്കുന്ന അവസരത്തിൽ ഇറാനുമായുള്ള കരാറിൽ അഴിച്ചുപണി നടത്തണമെന്ന യുഎസ് നിലപാടിൽ കരാറിൽ ഉൾപ്പെട്ട മറ്റു രാജ്യങ്ങൾ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. കൊറിയൻ പ്രതിസന്ധി ഇറാൻ കരാറിന്റെ പ്രാധാന്യം വിളിച്ചോതുന്നുവെന്നു ചൈനീസ് വിദേശമന്ത്രി വാങ് യി ചൂണ്ടിക്കാട്ടി. ചൈന കരാറിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന്റെ പേരിൽ ട്രംപ് ഇറാനു മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന് ജൂണിൽ കൂടുതൽ സാന്പത്തിക ഉപരോധം പ്രഖ്യാപിച്ചു.
ഏകപക്ഷീയമായി ഇറാനെതിരേ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടി നിയമവിരുദ്ധമാണെന്നു റഷ്യൻ വിദേശമന്ത്രി ലാവ്റോവ് പറഞ്ഞു.