ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലിയിലുള്ള മൗണ്ട് അഗംഗ് അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കുമെന്നു മുന്നറിയിപ്പ്. സമീപ ഗ്രാമങ്ങളിലെ ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു മാറ്റി.
അഗ്നിപർവതത്തിൽനിന്ന് പുക വരുന്നുണ്ട്. ചെറിയ ഭൂചലനങ്ങളും ഉണ്ടായി. ലെവൽ മൂന്ന് മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. ഏറ്റവും ഉയർന്നത് ലെവൽ നാലാണ്.
കിഴക്കൻ ബാലിയിലെ ഈ സജീവ അഗ്നിപർവതം ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. ആറു കിലോമീറ്റർ ചുറ്റളവിൽ ടൂറിസ്റ്റുകളാരും പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചുണ്ട്.
ബാലിയിലിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം നിർത്തിയിട്ടില്ല.
ലോകത്തിൽ ഏറ്റവും കൂടുതൽ സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ-130 എണ്ണം. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേർ മരിച്ചു.
അഗ്നിപർവതത്തിൽനിന്ന് പുക വരുന്നുണ്ട്. ചെറിയ ഭൂചലനങ്ങളും ഉണ്ടായി. ലെവൽ മൂന്ന് മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. ഏറ്റവും ഉയർന്നത് ലെവൽ നാലാണ്.
കിഴക്കൻ ബാലിയിലെ ഈ സജീവ അഗ്നിപർവതം ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. ആറു കിലോമീറ്റർ ചുറ്റളവിൽ ടൂറിസ്റ്റുകളാരും പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചുണ്ട്.
ബാലിയിലിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം നിർത്തിയിട്ടില്ല.
ലോകത്തിൽ ഏറ്റവും കൂടുതൽ സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ-130 എണ്ണം. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേർ മരിച്ചു.