ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയും കൂടിക്കാഴ്ച നടത്തി. മുല്ലപ്പെരിയാർ നദീജല തർക്കം പരിഹരിക്കാനായി ഉന്നതതല ചർച്ച നടത്താൻ കൂടിക്കാഴ്ചയിൽ ധാരണയായി. ഇരുനേതാക്കളുടെയും സൗഹൃദസംഭാഷണമാണു നടന്നതെന്നു തമിഴ്നാട് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
നദീജലം പങ്കിടുന്നതുസംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് ഔദ്യോഗികതലത്തിൽ ചർച്ച നടത്താൻ കൂടിക്കാഴ്ചയിൽ ധാരണയായി. ഇരു സംസ്ഥാനങ്ങളിലെയും ഉന്നതോദ്യോഗസ്ഥർ ഉടൻ ചർച്ചകൾ തുടങ്ങും. സഹോദരസ്നേഹത്തോടെയാണു കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ കഴിയുന്നത്. നദീജലം പങ്കിടുന്നതിലെ തർക്കം പരിഹരിക്കേണ്ടത് അടിയന്തരാവശ്യമാണെന്നു തുടർന്ന് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പിണറായി പറഞ്ഞു.
നദീജലം പങ്കിടുന്നതുസംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് ഔദ്യോഗികതലത്തിൽ ചർച്ച നടത്താൻ കൂടിക്കാഴ്ചയിൽ ധാരണയായി. ഇരു സംസ്ഥാനങ്ങളിലെയും ഉന്നതോദ്യോഗസ്ഥർ ഉടൻ ചർച്ചകൾ തുടങ്ങും. സഹോദരസ്നേഹത്തോടെയാണു കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ കഴിയുന്നത്. നദീജലം പങ്കിടുന്നതിലെ തർക്കം പരിഹരിക്കേണ്ടത് അടിയന്തരാവശ്യമാണെന്നു തുടർന്ന് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പിണറായി പറഞ്ഞു.