ശ്രീനഗർ: ജമ്മു കാഷ്മീർ പൊതുമരാമത്ത് മന്ത്രി നീം അക്തറിന്റെ വാഹനവ്യൂഹത്തിനു നേരേ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ത്രാലിൽവച്ചുണ്ടായ ആക്രമണത്തിൽ രണ്ടു സാധാരണക്കാർ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാരുൾപ്പെടെ ആറു പേർക്കു പരിക്കേറ്റു. മന്ത്രി പരിക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
രാവിലെ 11.45 ഓടെയാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരേ ഗ്രനേഡ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ തനിക്കു പരിക്കേറ്റില്ലെങ്കിലും രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടത്തിൽ അതീവ ദുഃഖമുണ്ട്. ത്രാൽ മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനിടെ തീവ്രവാദികൾ തന്നെ എന്തിനാണ് ലക്ഷ്യം വയ്ക്കുന്നത് - മന്ത്രി സ്ഫോടനശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗുലാംനബി, പിങ്കി കൗർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയുടെ വാഹനത്തിന്റെ ഡ്രൈവറെ ജമ്മു ആശുപത്രിയിലേക്ക് വ്യോമമാർഗം എത്തിച്ചു.
രാവിലെ 11.45 ഓടെയാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരേ ഗ്രനേഡ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ തനിക്കു പരിക്കേറ്റില്ലെങ്കിലും രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടത്തിൽ അതീവ ദുഃഖമുണ്ട്. ത്രാൽ മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനിടെ തീവ്രവാദികൾ തന്നെ എന്തിനാണ് ലക്ഷ്യം വയ്ക്കുന്നത് - മന്ത്രി സ്ഫോടനശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗുലാംനബി, പിങ്കി കൗർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയുടെ വാഹനത്തിന്റെ ഡ്രൈവറെ ജമ്മു ആശുപത്രിയിലേക്ക് വ്യോമമാർഗം എത്തിച്ചു.