ലണ്ടൻ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുൽസും നവാസിനു തൊണ്ടയിലെ കാൻസറിനു മൂന്നാംവട്ടവും ശസ്ത്രക്രിയ നടത്തി. ഷരീഫും മകൾ മറിയവും ആശുപത്രിയിൽ കുൽസുമിനെ സന്ദർശിച്ചു. ഞായറാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ കുൽസും വിജയിച്ചിരുന്നു.
കുൽസുമിനു വേണ്ടി ലാഹോറിൽ പ്രചാരണം നടത്തിയ മകൾ മറിയം വിജയവാർത്ത അറിഞ്ഞശേഷമാണു ലണ്ടനിലേക്കു പോയത് . ഷരീഫിന്റെ മക്കളായ ഹസൻ,ഹൂസൈൻ എന്നിവരും ലണ്ടനിലുണ്ട്. പാനമഗേറ്റ് അഴിമതിക്കേസിൽ എൻഎബി കോടതിയിൽ ഹാജരാവാനുള്ള നിർദേശം ഷരീഫ് കുടുംബാംഗങ്ങൾ പാലിച്ചില്ല. ലണ്ടൻ യാത്രയാണു കാരണം ചൂണ്ടിക്കാണിച്ചത്. എന്നാൽ നവാസും കുടുംബാംഗങ്ങളും തത്കാലം പാക്കിസ്ഥാനിലേക്കു മടങ്ങാനിടയില്ലെന്നു പാക് മാധ്യമങ്ങൾ പറഞ്ഞു.
കുൽസുമിനു വേണ്ടി ലാഹോറിൽ പ്രചാരണം നടത്തിയ മകൾ മറിയം വിജയവാർത്ത അറിഞ്ഞശേഷമാണു ലണ്ടനിലേക്കു പോയത് . ഷരീഫിന്റെ മക്കളായ ഹസൻ,ഹൂസൈൻ എന്നിവരും ലണ്ടനിലുണ്ട്. പാനമഗേറ്റ് അഴിമതിക്കേസിൽ എൻഎബി കോടതിയിൽ ഹാജരാവാനുള്ള നിർദേശം ഷരീഫ് കുടുംബാംഗങ്ങൾ പാലിച്ചില്ല. ലണ്ടൻ യാത്രയാണു കാരണം ചൂണ്ടിക്കാണിച്ചത്. എന്നാൽ നവാസും കുടുംബാംഗങ്ങളും തത്കാലം പാക്കിസ്ഥാനിലേക്കു മടങ്ങാനിടയില്ലെന്നു പാക് മാധ്യമങ്ങൾ പറഞ്ഞു.