റോം: മുഖം മൂടിക്കെട്ടി അവർ പുറത്തേക്കു കൊണ്ടുപോയപ്പോൾ ഒരിക്കലും താൻ സ്വാതന്ത്ര്യത്തിലേക്കു നടക്കുകയാണെന്നു കരുതിയിരുന്നില്ലെന്ന് ഫാ.ടോം ഉഴുന്നാലിൽ.
മുഖം മൂടിക്കെട്ടി പുറത്തേക്കു കൊണ്ടുപോയ അവർ നാലോ അഞ്ചോ വാഹനങ്ങളിൽ മാറിമാറി കയറ്റി. - പിതൃസഹോദരി പുത്രി തൊടുപുഴ സ്വദേശി ഡോ.റോസമ്മ പള്ളിക്കുന്നേൽ സന്ദർശിച്ചപ്പോഴാണ് ഫാ.ടോം ഇതു പറഞ്ഞത്. ശനിയാഴ്ചയും ഞായറാഴ്ചയും ഡോ.റോസമ്മ റോമിലെത്തി ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാ.ടോമുമായി ദീർഘമായി സംസാരിച്ചിരുന്നു.
യെമനിലെ ഏദനിൽ മദർ തെരേസ അഗതിമന്ദിരത്തിൽ തീവ്രവാദികൾ എത്തിയതു മുതൽ മോചിതനാകും വരെയുള്ള വിവരങ്ങൾ അച്ചൻ പങ്കുവച്ചതായി റോസമ്മ പറഞ്ഞു. നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ വെടിവച്ചുവീഴ്ത്തി ചാപ്പലിൽ പാഞ്ഞെത്തിയ തോക്കുധാരികൾ താൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞപ്പോൾ തോക്കു പിന്നോട്ടെടുക്കുകയായിരുന്നു. അവർ ബന്ദിയാക്കികൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ അടച്ചിട്ട മുറിക്കുള്ളിലാണ് പാർപ്പിച്ചത്. ഒന്നര വർഷത്തോളം ബന്ദിയായിരിക്കെ പ്രാർഥന മാത്രമായിരുന്നു അഭയം. ഒരിക്കൽ പോലും അവർ ഉപദ്രവിച്ചില്ല. ഫോട്ടോകളെടുക്കാൻ ഉപദ്രവിക്കുന്നതായി ഭാവിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.
തന്നെ കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി ഓരോ നിമിഷവും പ്രാർഥിച്ചിരുന്നു. കുർബാന അർപ്പിക്കാനായില്ലെങ്കിലും കൂദാശാവചനങ്ങൾ ഓർമയിൽനിന്നു ചൊല്ലിയിരുന്നു.
അവസാനം നാലോ അഞ്ചോ വാഹനങ്ങൾ മാറിക്കയറ്റി വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്നു അവിടെ കാത്തുകിടന്ന ഒമാൻ വിമാനത്തിൽ കയറി. അപ്പോഴും താൻ സ്വതന്ത്രനായി എന്നു വിശ്വസിക്കാനായിരുന്നില്ല.- അദ്ദേഹം പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസലിക്കയോടു ചേർന്ന ചാപ്പലിൽ ഞായറാഴ്ച ഫാ. ടോം അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഡോ.റോസമ്മയും പങ്കെടുത്തിരുന്നു. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ മാർപാപ്പയുടെ ഞായറാഴ്ച സന്ദേശച്ചടങ്ങിലും ഇവർ പങ്കെടുത്തിരുന്നു.
മുഖം മൂടിക്കെട്ടി പുറത്തേക്കു കൊണ്ടുപോയ അവർ നാലോ അഞ്ചോ വാഹനങ്ങളിൽ മാറിമാറി കയറ്റി. - പിതൃസഹോദരി പുത്രി തൊടുപുഴ സ്വദേശി ഡോ.റോസമ്മ പള്ളിക്കുന്നേൽ സന്ദർശിച്ചപ്പോഴാണ് ഫാ.ടോം ഇതു പറഞ്ഞത്. ശനിയാഴ്ചയും ഞായറാഴ്ചയും ഡോ.റോസമ്മ റോമിലെത്തി ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാ.ടോമുമായി ദീർഘമായി സംസാരിച്ചിരുന്നു.
യെമനിലെ ഏദനിൽ മദർ തെരേസ അഗതിമന്ദിരത്തിൽ തീവ്രവാദികൾ എത്തിയതു മുതൽ മോചിതനാകും വരെയുള്ള വിവരങ്ങൾ അച്ചൻ പങ്കുവച്ചതായി റോസമ്മ പറഞ്ഞു. നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ വെടിവച്ചുവീഴ്ത്തി ചാപ്പലിൽ പാഞ്ഞെത്തിയ തോക്കുധാരികൾ താൻ ഇന്ത്യക്കാരനാണെന്നു പറഞ്ഞപ്പോൾ തോക്കു പിന്നോട്ടെടുക്കുകയായിരുന്നു. അവർ ബന്ദിയാക്കികൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ അടച്ചിട്ട മുറിക്കുള്ളിലാണ് പാർപ്പിച്ചത്. ഒന്നര വർഷത്തോളം ബന്ദിയായിരിക്കെ പ്രാർഥന മാത്രമായിരുന്നു അഭയം. ഒരിക്കൽ പോലും അവർ ഉപദ്രവിച്ചില്ല. ഫോട്ടോകളെടുക്കാൻ ഉപദ്രവിക്കുന്നതായി ഭാവിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.
തന്നെ കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി ഓരോ നിമിഷവും പ്രാർഥിച്ചിരുന്നു. കുർബാന അർപ്പിക്കാനായില്ലെങ്കിലും കൂദാശാവചനങ്ങൾ ഓർമയിൽനിന്നു ചൊല്ലിയിരുന്നു.
അവസാനം നാലോ അഞ്ചോ വാഹനങ്ങൾ മാറിക്കയറ്റി വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്നു അവിടെ കാത്തുകിടന്ന ഒമാൻ വിമാനത്തിൽ കയറി. അപ്പോഴും താൻ സ്വതന്ത്രനായി എന്നു വിശ്വസിക്കാനായിരുന്നില്ല.- അദ്ദേഹം പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസലിക്കയോടു ചേർന്ന ചാപ്പലിൽ ഞായറാഴ്ച ഫാ. ടോം അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഡോ.റോസമ്മയും പങ്കെടുത്തിരുന്നു. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ മാർപാപ്പയുടെ ഞായറാഴ്ച സന്ദേശച്ചടങ്ങിലും ഇവർ പങ്കെടുത്തിരുന്നു.