കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു കോൽക്കത്ത ഹൈക്കോടതിയിൽനിന്ന് തിരിച്ചടി. മുഹറം ദിനം ഉൾപ്പെടെ എല്ലാ ദിവസവും ദുർഗയുടെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാമെന്ന് കോൽക്കത്ത ഹൈക്കോടതി വിധിച്ചു.
അക്രമസാധ്യത കണക്കിലെടുത്ത് മുഹറത്തിന്റെ അന്ന് വിഗ്രഹ നിമജ്ജനം പശ്ചിമബംഗാൾ സർക്കാർ നിരോധിച്ചിരുന്നു. മുഹറത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്ര (തസിയ), വിഗ്രഹനിമജ്ജന ഘോഷയാത്ര എന്നിവയ്ക്കു സർക്കാർ പ്രത്യേകം പാത അനുവദിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് രാകേഷ് തിവാരി, ജസ്റ്റീസ് ഹരീഷ് ടണ്ഡൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
വിജയദശമി ദിനം മുതൽ മുഹറം ഉൾപ്പെടെ എല്ലാ ദിവസവും വിഗ്രഹനിമജ്ജനം നടത്താൻ സാധിക്കും. നിമജ്ജനയാത്രയ്ക്കും തസിയയ്ക്കും പ്രത്യേകം പാതകൾ ക്രമീകരിക്കണം. സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സംബന്ധിച്ച് പരസ്യങ്ങൾ നല്കണമെന്നും കോടതി വിധിച്ചു.
വിജയദശമി ദിനം മുതൽ അഞ്ചു ദിവസത്തേക്കാണ് ബംഗാളിൽ നിമഞ്ജന ഷോഷയാത്ര നടത്തുന്നത്. വിജയദശമിദിനമായ സെപ്റ്റംബർ 30ന് രാത്രി പത്തിനുശേഷം നിമജ്ജന ഘോഷയാത്ര നടത്തരുതെന്ന് പശ്ചിമബംഗാളിലെ തൃണമൂൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മുഹറം ദിനമായ ഒക്ടോബർ ഒന്നിന് മുസ്ലിംകൾ താസിയ ഘോഷയാത്ര നടത്തും. താസിയയും നിമജ്ജന യാത്രയും ഒരു ദിവസം നടന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
അക്രമസാധ്യത കണക്കിലെടുത്ത് മുഹറത്തിന്റെ അന്ന് വിഗ്രഹ നിമജ്ജനം പശ്ചിമബംഗാൾ സർക്കാർ നിരോധിച്ചിരുന്നു. മുഹറത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്ര (തസിയ), വിഗ്രഹനിമജ്ജന ഘോഷയാത്ര എന്നിവയ്ക്കു സർക്കാർ പ്രത്യേകം പാത അനുവദിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് രാകേഷ് തിവാരി, ജസ്റ്റീസ് ഹരീഷ് ടണ്ഡൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
വിജയദശമി ദിനം മുതൽ മുഹറം ഉൾപ്പെടെ എല്ലാ ദിവസവും വിഗ്രഹനിമജ്ജനം നടത്താൻ സാധിക്കും. നിമജ്ജനയാത്രയ്ക്കും തസിയയ്ക്കും പ്രത്യേകം പാതകൾ ക്രമീകരിക്കണം. സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സംബന്ധിച്ച് പരസ്യങ്ങൾ നല്കണമെന്നും കോടതി വിധിച്ചു.
വിജയദശമി ദിനം മുതൽ അഞ്ചു ദിവസത്തേക്കാണ് ബംഗാളിൽ നിമഞ്ജന ഷോഷയാത്ര നടത്തുന്നത്. വിജയദശമിദിനമായ സെപ്റ്റംബർ 30ന് രാത്രി പത്തിനുശേഷം നിമജ്ജന ഘോഷയാത്ര നടത്തരുതെന്ന് പശ്ചിമബംഗാളിലെ തൃണമൂൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മുഹറം ദിനമായ ഒക്ടോബർ ഒന്നിന് മുസ്ലിംകൾ താസിയ ഘോഷയാത്ര നടത്തും. താസിയയും നിമജ്ജന യാത്രയും ഒരു ദിവസം നടന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.