മുസാഫർനഗർ: സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാമിനെതിരായ ബലാത്സംഗക്കേസിലെ മുഖ്യസാക്ഷി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് കോടതിവളപ്പിൽ ചെരിപ്പിനടി. കൊല്ലപ്പെട്ട അഖിൽ ഗുപ്തയുടെ ഭാര്യയാണ് പ്രതി കാർത്തിക് ഹൽദാറിനെ ചെരിപ്പൂരി അടിച്ചത്. ചീഫ് ജുഡീഷൽ മജീസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരികെ ജയിലേക്കു കൊണ്ടുപോകുന്പോഴായിരുന്നു സംഭവം. 2015 ജനുവരിയിലാണ് ഗുപ്ത കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹൽദാർ പിടിയിലായത്. ഹരിയാനയിലെ കർണാൽ ജയിലിലാണടച്ചിരിക്കുന്നത്.