ന്യൂഡൽഹി: സാന്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞതിനൊപ്പം രാജ്യത്തെ തൊഴിൽ വളർച്ചയും കൂപ്പുകുത്തി. തൊഴിൽ രംഗത്ത് ആശങ്കപരത്തിക്കൊണ്ടു ഫാക്ടറികൾ വൻതോതിൽ ജോലിക്കാരെ പിരിച്ചുവിടുമെന്നും റിപ്പോർട്ട്.
സാന്പത്തിക (ജിഡിപി) വളർച്ചത്തോത് 7.9 ശതമാനത്തിൽനിന്ന് 5.7 ശതമാനത്തിലേക്കു വീണതും പെട്ടെന്നു തിരിച്ചുകയറാൻ ഇടയില്ലെന്നു വന്നതും ഉന്നതതലത്തിൽ ആശങ്ക പരത്തിയിട്ടുണ്ട്. അടിയന്തരമായി സർക്കാരിന്റെ മൂലധനച്ചെലവ് കൂട്ടാനും ഉത്തേജക പദ്ധതി തയാറാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധനമന്ത്രാലയത്തിനും നീതി ആയോഗിനും നിർദേശം നൽകി. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറും വിവിധ മന്ത്രാലയങ്ങളുമായി ചർച്ചനടത്തിവരികയാണ്.
ഫാക്ടറികൾ 30 മുതൽ 40 വരെ ശതമാനം പേരെ പിരിച്ചുവിടുമെന്നു ടീം ലീസ് സർവീസസ് ലിമിറ്റഡ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ജനറൽ മാനേജർ മുനീറ ലോലിവാല പറഞ്ഞു. നേരത്തേ വൈറ്റ് കോളർ ജോലിക്കാരെ കുറയ്ക്കാനാണു കന്പനികൾ ശ്രമിച്ചിരുന്നത്. ഇപ്പോൾ ഫാക്ടറി തൊഴിലാളികളെ കുറയ്ക്കാൻ ശ്രമിക്കുന്നു. കറൻസി റദ്ദാക്കലിന്റെ തുടർ പ്രത്യാഘാതമാണ് ഇതെന്നു ലോലിവാല പറയുന്നു.വർഷം ഒരുകോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദിക്ക് കഴിഞ്ഞ മൂന്നുവർഷവും തൊഴിൽ സംഖ്യ കാര്യമായി കൂട്ടാൻ കഴിഞ്ഞില്ല. 2014-ൽ 4.19 ലക്ഷം, 2015-ൽ 1.6 ലക്ഷം, 2016-ൽ 2.31 ലക്ഷം എന്ന തോതിലാണ് തൊഴിൽ വർധന. ഓരോവർഷവും ഒന്നരക്കോടി പേർ തൊഴിലർഥികളായി വരുന്ന സ്ഥാനത്താണിത്.
ഉത്തേജകം വരും: ജയ്റ്റ്ലി
ന്യൂഡൽഹി: സാന്പത്തികവളർച്ചയ്ക്ക് ഉത്തേജക പദ്ധതി ഉടനേ പ്രഖ്യാപിക്കുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടേ പദ്ധതി പരസ്യപ്പെടുത്തൂ.
തൊഴിലില്ലായ്മ ഇന്ത്യയിൽ
2016 1.77 കോടി
2017 1.78 കോടി
2018 1.8 കോടി
അവലംബം: ഐഎൽഒ റിപ്പോർട്ട്
തൊഴിൽ ഉള്ളവർ
2016 ഏപ്രിൽ 40.1 കോടി
2016 ഡിസംബർ 40.65 കോടി
2017 ഏപ്രിൽ 40.5 കോടി
അവലംബം: സിഎംഐഇ സർവേ
നാലു മാസം കൊണ്ട് 15 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു
ന്യൂഡൽഹി: 2017-ന്റെ ആദ്യ നാലുമാസംകൊണ്ടു 15 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടെന്നു സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) എന്ന പഠനസ്ഥാപനം കണ്ടെത്തി. 2016 ജനുവരി മുതൽ ഈ ഏപ്രിൽ വരെ 1,61,617 വീടുകൾ സന്ദർശിച്ചു സർവേ നടത്തിയാണു സിഎംഐഇ ഇതു കണ്ടെത്തിയത്. ഗവൺമെന്റ് തൊഴിൽ ശേഷി വർധിപ്പിക്കാനായി നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചു നൈപുണ്യ പരിശീലനം വ്യാപകമായി നടത്തുന്നുണ്ട്. എന്നാൽ, അവരിൽ പകുതിപേർക്കും തൊഴിൽ ലഭിക്കുന്നില്ല. 2015-16 ൽ 13.55 ലക്ഷം പേർ പരിശീലനം കഴിഞ്ഞ് തൊഴിലർഥികളായി. 6.35 ലക്ഷം പേർക്കേ പണികിട്ടിയുള്ളു. പിറ്റേവർഷം 8.01 ലക്ഷം പേരിൽ 3.88 ലക്ഷത്തിനേ എന്തെങ്കിലും പണി ലഭിച്ചുള്ളു.
സാന്പത്തിക (ജിഡിപി) വളർച്ചത്തോത് 7.9 ശതമാനത്തിൽനിന്ന് 5.7 ശതമാനത്തിലേക്കു വീണതും പെട്ടെന്നു തിരിച്ചുകയറാൻ ഇടയില്ലെന്നു വന്നതും ഉന്നതതലത്തിൽ ആശങ്ക പരത്തിയിട്ടുണ്ട്. അടിയന്തരമായി സർക്കാരിന്റെ മൂലധനച്ചെലവ് കൂട്ടാനും ഉത്തേജക പദ്ധതി തയാറാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധനമന്ത്രാലയത്തിനും നീതി ആയോഗിനും നിർദേശം നൽകി. ധനമന്ത്രി അരുൺ ജയ്റ്റ്ലിയും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറും വിവിധ മന്ത്രാലയങ്ങളുമായി ചർച്ചനടത്തിവരികയാണ്.
ഫാക്ടറികൾ 30 മുതൽ 40 വരെ ശതമാനം പേരെ പിരിച്ചുവിടുമെന്നു ടീം ലീസ് സർവീസസ് ലിമിറ്റഡ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ജനറൽ മാനേജർ മുനീറ ലോലിവാല പറഞ്ഞു. നേരത്തേ വൈറ്റ് കോളർ ജോലിക്കാരെ കുറയ്ക്കാനാണു കന്പനികൾ ശ്രമിച്ചിരുന്നത്. ഇപ്പോൾ ഫാക്ടറി തൊഴിലാളികളെ കുറയ്ക്കാൻ ശ്രമിക്കുന്നു. കറൻസി റദ്ദാക്കലിന്റെ തുടർ പ്രത്യാഘാതമാണ് ഇതെന്നു ലോലിവാല പറയുന്നു.വർഷം ഒരുകോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോദിക്ക് കഴിഞ്ഞ മൂന്നുവർഷവും തൊഴിൽ സംഖ്യ കാര്യമായി കൂട്ടാൻ കഴിഞ്ഞില്ല. 2014-ൽ 4.19 ലക്ഷം, 2015-ൽ 1.6 ലക്ഷം, 2016-ൽ 2.31 ലക്ഷം എന്ന തോതിലാണ് തൊഴിൽ വർധന. ഓരോവർഷവും ഒന്നരക്കോടി പേർ തൊഴിലർഥികളായി വരുന്ന സ്ഥാനത്താണിത്.
ഉത്തേജകം വരും: ജയ്റ്റ്ലി
ന്യൂഡൽഹി: സാന്പത്തികവളർച്ചയ്ക്ക് ഉത്തേജക പദ്ധതി ഉടനേ പ്രഖ്യാപിക്കുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടേ പദ്ധതി പരസ്യപ്പെടുത്തൂ.
തൊഴിലില്ലായ്മ ഇന്ത്യയിൽ
2016 1.77 കോടി
2017 1.78 കോടി
2018 1.8 കോടി
അവലംബം: ഐഎൽഒ റിപ്പോർട്ട്
തൊഴിൽ ഉള്ളവർ
2016 ഏപ്രിൽ 40.1 കോടി
2016 ഡിസംബർ 40.65 കോടി
2017 ഏപ്രിൽ 40.5 കോടി
അവലംബം: സിഎംഐഇ സർവേ
നാലു മാസം കൊണ്ട് 15 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു
ന്യൂഡൽഹി: 2017-ന്റെ ആദ്യ നാലുമാസംകൊണ്ടു 15 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടെന്നു സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) എന്ന പഠനസ്ഥാപനം കണ്ടെത്തി. 2016 ജനുവരി മുതൽ ഈ ഏപ്രിൽ വരെ 1,61,617 വീടുകൾ സന്ദർശിച്ചു സർവേ നടത്തിയാണു സിഎംഐഇ ഇതു കണ്ടെത്തിയത്. ഗവൺമെന്റ് തൊഴിൽ ശേഷി വർധിപ്പിക്കാനായി നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചു നൈപുണ്യ പരിശീലനം വ്യാപകമായി നടത്തുന്നുണ്ട്. എന്നാൽ, അവരിൽ പകുതിപേർക്കും തൊഴിൽ ലഭിക്കുന്നില്ല. 2015-16 ൽ 13.55 ലക്ഷം പേർ പരിശീലനം കഴിഞ്ഞ് തൊഴിലർഥികളായി. 6.35 ലക്ഷം പേർക്കേ പണികിട്ടിയുള്ളു. പിറ്റേവർഷം 8.01 ലക്ഷം പേരിൽ 3.88 ലക്ഷത്തിനേ എന്തെങ്കിലും പണി ലഭിച്ചുള്ളു.