ബെയ്റൂട്ട്: സിറിയയിൽ ഐഎസിന്റെ ആസ്ഥാനമായ റാഖാ നഗരത്തിന്റെ 90ശതമാനവും യുഎസ് പിന്തുണയുള്ള എസ്ഡിഎഫ്(സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്) കൈയടക്കി. കുർദ്, അറബി പോരാളികളാണ് എസ്ഡിഎഫിലുള്ളത്. യുഎസ് വിമാനങ്ങൾ റാഖായിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ ഐഎസ് കേന്ദ്രങ്ങൾക്ക് കനത്തനാശം നേരിട്ടു. ഇതെത്തുടർന്ന് പ്രാന്തപ്രദേശങ്ങളിൽ നിന്നു പിന്മാറി ഐഎസ് പോരാളികൾ നഗരമധ്യത്തിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
48 മണിക്കൂറിനുള്ളിൽ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് ഐഎസ് പിന്മാറിയെന്ന് സിറിയൻ ഒബ്സർവേറ്ററി ചീഫ് റമി അബ്ദൽ റഹ്മാൻ പറഞ്ഞു. റാഖാ യുദ്ധം അന്തിമഘട്ടത്തിലാണെന്നും വൈകാതെ ഐഎസിനെ പൂർണമായി തുരത്താനാവുമെന്നും എസ്ഡിഎഫ് പറഞ്ഞു. 2014ലാണ് ഐഎസ് റാഖാ പിടിച്ചത്. തുടർന്ന് ഖാലിഫേറ്റിന്റെ സിറിയൻ ആസ്ഥാനമായി പ്രഖ്യാപിച്ചു.
എസ്ഡിഎഫ് നാളുകളായി റാഖായിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷണത്തിനും മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഇനി അധികനാൾ ഐഎസിന് ഇവിടെ പിടിച്ചുനിൽക്കാനാവില്ല. എന്നാൽ ശേഷിക്കുന്ന പത്തുശതമാനം പ്രദേശങ്ങൾ കനത്തയുദ്ധത്തിനുശേഷമേ ഐഎസ് വിട്ടുകൊടുക്കൂയെന്ന് അബ്ദൽ റഹ്മാൻ ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ അവർ വൻതോതിൽ കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റാഖായിൽനിന്ന് ഇതിനകം ആയിരക്കണക്കിനു സിവിലിയന്മാർ പലായനം ചെയ്തു. ഇനിയും പതിനായിരത്തിനും ഇരുപത്തയ്യായിരത്തിനും ഇടയ്ക്കു ജനങ്ങൾ ഇവിടെ കുടുങ്ങിയിരിക്കാമെന്നാണു കരുതുന്നത്.
48 മണിക്കൂറിനുള്ളിൽ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് ഐഎസ് പിന്മാറിയെന്ന് സിറിയൻ ഒബ്സർവേറ്ററി ചീഫ് റമി അബ്ദൽ റഹ്മാൻ പറഞ്ഞു. റാഖാ യുദ്ധം അന്തിമഘട്ടത്തിലാണെന്നും വൈകാതെ ഐഎസിനെ പൂർണമായി തുരത്താനാവുമെന്നും എസ്ഡിഎഫ് പറഞ്ഞു. 2014ലാണ് ഐഎസ് റാഖാ പിടിച്ചത്. തുടർന്ന് ഖാലിഫേറ്റിന്റെ സിറിയൻ ആസ്ഥാനമായി പ്രഖ്യാപിച്ചു.
എസ്ഡിഎഫ് നാളുകളായി റാഖായിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷണത്തിനും മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഇനി അധികനാൾ ഐഎസിന് ഇവിടെ പിടിച്ചുനിൽക്കാനാവില്ല. എന്നാൽ ശേഷിക്കുന്ന പത്തുശതമാനം പ്രദേശങ്ങൾ കനത്തയുദ്ധത്തിനുശേഷമേ ഐഎസ് വിട്ടുകൊടുക്കൂയെന്ന് അബ്ദൽ റഹ്മാൻ ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ അവർ വൻതോതിൽ കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റാഖായിൽനിന്ന് ഇതിനകം ആയിരക്കണക്കിനു സിവിലിയന്മാർ പലായനം ചെയ്തു. ഇനിയും പതിനായിരത്തിനും ഇരുപത്തയ്യായിരത്തിനും ഇടയ്ക്കു ജനങ്ങൾ ഇവിടെ കുടുങ്ങിയിരിക്കാമെന്നാണു കരുതുന്നത്.