മോസ്കോ: സിറിയയിലെ ഇഡ്ലിബ് ഗവർണറേറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 850 ജിഹാദികൾ കൊല്ലപ്പെട്ടു.
റഷ്യൻ പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റർ ഫാക്സ് വാർത്താ ഏജൻസി അറിയിച്ചതാണ് ഇക്കാര്യം.
മുൻ അൽനുസ്റാ മുന്നണിയിൽപ്പെട്ട ഭീകരർ ഇഡ്ലിബിലെ ഹമാ നഗരത്തിനു തെക്കുള്ള മേഖലയിൽ സിറിയൻ, റഷ്യൻ സൈനികർക്കു നേരേ ചൊവ്വാഴ്ച കനത്ത ആക്രമണം നടത്തി. റഷ്യൻ മിലിറ്ററി പോലീസ് യൂണിറ്റ് അംഗങ്ങളെ പിടികൂടാൻ ജിഹാദികൾ ശ്രമിച്ചു.
ഇഡ്ലിബിലെ സംഘർഷ ലഘൂകരണ മേഖലയിൽ നിരീക്ഷണത്തിനു നിയോഗിച്ച റഷ്യൻ മിലിറ്ററി പോലീസിനെതിരേ ആക്രമണം ഉണ്ടായതറിഞ്ഞ് വൻവ്യോമാക്രമണത്തിനു മോസ്കോ ഉത്തരവിടുകയായിരുന്നു.
850 ഭീകരർ കൊല്ലപ്പെട്ടെന്നു റഷ്യൻ ജനറൽ സ്റ്റാഫ് അറിയിച്ചു. ജിഹാദികളുടെ 11 ടാങ്കുകളും 20 ലോറികളും നിരവധി ട്രക്കുകളും വ്യോമാക്രമണത്തിൽ തകർന്നു.
റഷ്യൻ പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റർ ഫാക്സ് വാർത്താ ഏജൻസി അറിയിച്ചതാണ് ഇക്കാര്യം.
മുൻ അൽനുസ്റാ മുന്നണിയിൽപ്പെട്ട ഭീകരർ ഇഡ്ലിബിലെ ഹമാ നഗരത്തിനു തെക്കുള്ള മേഖലയിൽ സിറിയൻ, റഷ്യൻ സൈനികർക്കു നേരേ ചൊവ്വാഴ്ച കനത്ത ആക്രമണം നടത്തി. റഷ്യൻ മിലിറ്ററി പോലീസ് യൂണിറ്റ് അംഗങ്ങളെ പിടികൂടാൻ ജിഹാദികൾ ശ്രമിച്ചു.
ഇഡ്ലിബിലെ സംഘർഷ ലഘൂകരണ മേഖലയിൽ നിരീക്ഷണത്തിനു നിയോഗിച്ച റഷ്യൻ മിലിറ്ററി പോലീസിനെതിരേ ആക്രമണം ഉണ്ടായതറിഞ്ഞ് വൻവ്യോമാക്രമണത്തിനു മോസ്കോ ഉത്തരവിടുകയായിരുന്നു.
850 ഭീകരർ കൊല്ലപ്പെട്ടെന്നു റഷ്യൻ ജനറൽ സ്റ്റാഫ് അറിയിച്ചു. ജിഹാദികളുടെ 11 ടാങ്കുകളും 20 ലോറികളും നിരവധി ട്രക്കുകളും വ്യോമാക്രമണത്തിൽ തകർന്നു.