ഇസ്ലാമാബാദ്: പാക് ധനകാര്യമന്ത്രി ഇഷാക് ധറിന് എതിരേ നാഷണൽ അക്കൗണ്ടബിലിറ്റി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാനമഗേറ്റ് അഴിമതിക്കേസ് അന്വേഷിക്കുന്ന എൻഎബി ഇന്നലെ ഹാജരാവാൻ ധറിനോട് ആവശ്യപ്പെട്ടിരുന്നു. ധർ സ്വകാര്യസന്ദർശനത്തിനായി ലണ്ടനിൽ പോയിരിക്കുകയാണെന്ന് പ്രോട്ടോക്കോൾ ഓഫീസർ കോടതിയെ അറിയിച്ചു. ഇതെത്തുടർന്നാണ് അറസ്റ്റ് വാറന്റയയ്ക്കാൻ കോടതി ഉത്തരവിട്ടത്.
പത്തുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കാനും ഈ മാസം 25ന് നേരിട്ട് കോടതിയിൽ ഹാജരാവാനും എൻഎബി കോടതി ധറിനോടു നിർദേശിച്ചു. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മക്കളായ മറിയം, ഹസൻ, ഹൂസൈൻ എന്നിവരും എൻഎബി കോടതി നടപടി ബഹിഷ്കരിച്ചു. എല്ലാവരും ലണ്ടനിലാണ്. ഷരീഫ് ഇനി ഉടനെങ്ങും പാക്കിസ്ഥാനിൽ മടങ്ങിയെത്താൻ സാധ്യതയില്ലെന്നാണു സൂചന.
പത്തുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കാനും ഈ മാസം 25ന് നേരിട്ട് കോടതിയിൽ ഹാജരാവാനും എൻഎബി കോടതി ധറിനോടു നിർദേശിച്ചു. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മക്കളായ മറിയം, ഹസൻ, ഹൂസൈൻ എന്നിവരും എൻഎബി കോടതി നടപടി ബഹിഷ്കരിച്ചു. എല്ലാവരും ലണ്ടനിലാണ്. ഷരീഫ് ഇനി ഉടനെങ്ങും പാക്കിസ്ഥാനിൽ മടങ്ങിയെത്താൻ സാധ്യതയില്ലെന്നാണു സൂചന.