ലക്നൗ: വ്യാജ മദ്യദുരന്തങ്ങള്‍ക്കു വധശിക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എക്സൈസ് ചട്ടം ഭേദഗതി ചെയ്ത് വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസുകള്‍ക്കു വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
വ്യാജ മദ്യത്തിന്റെ നിര്‍മാണം, വില്പന, വിപണനം എന്നിവ തടയുകയാണു ലക്ഷ്യം. വ്യാജ മദ്യ കേസുകളില്‍ പിഴത്തുക ഉയര്‍ത്താനും കാബിനറ്റ് തീരുമാനിച്ചു. 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയായി ഈടാക്കാനാണ് തീരുമാനം.
ജൂലൈ മാസത്തിലുണ്ടായ മദ്യദുരന്തത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
2015 ൽ ലക്നൗവിലുണ്ടായ മദ്യ ദുരന്തത്തിൽ 28 പേർ മരിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം വ്യാജമദ്യം നിർമിക്കുന്നതും വില്പന നടക്കുന്നതും ഉത്തർപ്രദേശിലാണ്.
വ്യാജ മദ്യത്തിന്റെ നിര്‍മാണം, വില്പന, വിപണനം എന്നിവ തടയുകയാണു ലക്ഷ്യം. വ്യാജ മദ്യ കേസുകളില്‍ പിഴത്തുക ഉയര്‍ത്താനും കാബിനറ്റ് തീരുമാനിച്ചു. 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയായി ഈടാക്കാനാണ് തീരുമാനം.
ജൂലൈ മാസത്തിലുണ്ടായ മദ്യദുരന്തത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു.
2015 ൽ ലക്നൗവിലുണ്ടായ മദ്യ ദുരന്തത്തിൽ 28 പേർ മരിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും അധികം വ്യാജമദ്യം നിർമിക്കുന്നതും വില്പന നടക്കുന്നതും ഉത്തർപ്രദേശിലാണ്.