വാഷിംഗ്ടൺ: അസഹിഷ്ണുതയും തൊഴിലില്ലായ്മയും ഇന്ത്യയുടെ സുരക്ഷയ്ക്കും വികസനത്തിനും വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളാണെന്നു കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്(സിഎപി)തിങ്കളാഴ്ച സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രണ്ടാഴ്ചത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയതാണ് അദ്ദേഹം.
സിഎപി അധ്യക്ഷ നീര ടാണ്ഡൻ, ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസഡർമാരായ റിച്ചാർഡ് വർമ, ടിം റോമർ, മുൻ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവരുടെ ഉപദേശകനും ഹില്ലരി ക്ലിന്റന്റെ പ്രചാരണ വിഭാഗം തലവനുമായിരുന്ന ജോൺ പോഡെസ്റ്റ, സാം പിത്രോദ തുടങ്ങിയവർ വട്ടമേശ സമ്മേളനത്തിൽ സംബന്ധിച്ചു. രാഹുൽഗാന്ധിയുടെ പ്രഭാഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. രാഷ്ട്രീയ തന്ത്രജ്ഞർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങി സമൂഹത്തിലെ ഉന്നതരായ വ്യക്തികളാണു വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്. രാഹുലിന്റെ പ്രഭാഷണം പ്രതീക്ഷിച്ചതിലും ഏറെ മികച്ചതാണെന്നും തന്റെ ആശയങ്ങൾ യുക്തിസഹമായി സ്ഥാപിക്കാൻ രാഹുലിനായെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സൗത്ത് ഏഷ്യ ഡിവിഷൻ അധ്യക്ഷ ലിസ കർട്ടിസ് രാഹുൽഗാന്ധിയുമായി പ്രഭാതഭക്ഷണ ചർച്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചും ഈയിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അഫ്ഗാനിസ്ഥാൻ-സൗത്ത് ഏഷ്യ നയത്തെക്കുറിച്ചും കർട്ടിസ് രാഹുലിന്റെ അഭിപ്രായം ആരാഞ്ഞു.
യുഎസ് ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും സിഇഒയുമായ തോമസ് ജെ. ഡോണോഹ്യൂ രാഹുൽഗാന്ധിയോടും മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളോടും ആശയവിനിമയം നടത്തി. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നു യോഗത്തിൽ രാഹുൽ പറഞ്ഞു.
ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ വളർന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള ആശങ്ക വാഷിംഗ്ടൺ പോസ്റ്റ് എഡിറ്റോറിയൽ ബോർഡുമായുള്ള അനൗപചാരിക ചർച്ചയിൽ പങ്കുവച്ചു.
ഇന്നു ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ഹോട്ടലിൽ ഇന്ത്യൻ വംശജരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. 3,000 പേർ യോഗത്തിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്.
സിഎപി അധ്യക്ഷ നീര ടാണ്ഡൻ, ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസഡർമാരായ റിച്ചാർഡ് വർമ, ടിം റോമർ, മുൻ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവരുടെ ഉപദേശകനും ഹില്ലരി ക്ലിന്റന്റെ പ്രചാരണ വിഭാഗം തലവനുമായിരുന്ന ജോൺ പോഡെസ്റ്റ, സാം പിത്രോദ തുടങ്ങിയവർ വട്ടമേശ സമ്മേളനത്തിൽ സംബന്ധിച്ചു. രാഹുൽഗാന്ധിയുടെ പ്രഭാഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. രാഷ്ട്രീയ തന്ത്രജ്ഞർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങി സമൂഹത്തിലെ ഉന്നതരായ വ്യക്തികളാണു വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തത്. രാഹുലിന്റെ പ്രഭാഷണം പ്രതീക്ഷിച്ചതിലും ഏറെ മികച്ചതാണെന്നും തന്റെ ആശയങ്ങൾ യുക്തിസഹമായി സ്ഥാപിക്കാൻ രാഹുലിനായെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സൗത്ത് ഏഷ്യ ഡിവിഷൻ അധ്യക്ഷ ലിസ കർട്ടിസ് രാഹുൽഗാന്ധിയുമായി പ്രഭാതഭക്ഷണ ചർച്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചും ഈയിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അഫ്ഗാനിസ്ഥാൻ-സൗത്ത് ഏഷ്യ നയത്തെക്കുറിച്ചും കർട്ടിസ് രാഹുലിന്റെ അഭിപ്രായം ആരാഞ്ഞു.
യുഎസ് ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും സിഇഒയുമായ തോമസ് ജെ. ഡോണോഹ്യൂ രാഹുൽഗാന്ധിയോടും മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളോടും ആശയവിനിമയം നടത്തി. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നു യോഗത്തിൽ രാഹുൽ പറഞ്ഞു.
ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ വളർന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള ആശങ്ക വാഷിംഗ്ടൺ പോസ്റ്റ് എഡിറ്റോറിയൽ ബോർഡുമായുള്ള അനൗപചാരിക ചർച്ചയിൽ പങ്കുവച്ചു.
ഇന്നു ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ഹോട്ടലിൽ ഇന്ത്യൻ വംശജരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. 3,000 പേർ യോഗത്തിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്.