മുംബൈ: കിട്ടാക്കടങ്ങൾ വർധിച്ചതിനെത്തുടർന്നു പൊതുമേഖലാ ബാങ്കുകളുടെ ആദായനികുതി വിഹിതം കുത്തനെ ഇടിഞ്ഞു. ഇതുമൂലം മൊത്തം നികുതിപിരിവ് ലക്ഷ്യത്തിലെത്തിയില്ല.
സെപ്റ്റംബർ 15-ന് അടയ്ക്കേണ്ടിയിരുന്ന മുൻകൂർ നികുതി ഇനത്തിൽ മുംബൈയിൽ ലഭിച്ചത് 69,000 കോടി രൂപമാത്രം. മുൻവർഷം ലഭിച്ചത് 62,370 കോടി. വർധന 10.64 ശതമാനം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 37 ശതമാനം കുറച്ചേ നികുതി അടച്ചുള്ളൂ. വിദേശബാങ്കായ സിറ്റിയും 34 ശതമാനം കുറച്ചു.
എന്നാൽ പെട്രോളിയം കന്പനിയായ എച്ച്പിസിഎൽ 70 ശതമാനം അധികനികുതി അടച്ചു. പെട്രോൾ, ഡീസൽ വിലകൾ ക്രമമായി വർധിച്ച സാഹചര്യത്തിൽ കന്പനിക്കു ലാഭംകൂടി.
ഈ വർഷം മുംബൈ സോണിൽനിന്ന് 3.16 ലക്ഷം കോടി രൂപയാണു നികുതി പിരിവ് ലക്ഷ്യം. വർഷം പകുതിയായ പ്പോൾ ലഭിച്ചത് 1.2 ലക്ഷം കോടി മാത്രം.
സെപ്റ്റംബർ 15-ന് അടയ്ക്കേണ്ടിയിരുന്ന മുൻകൂർ നികുതി ഇനത്തിൽ മുംബൈയിൽ ലഭിച്ചത് 69,000 കോടി രൂപമാത്രം. മുൻവർഷം ലഭിച്ചത് 62,370 കോടി. വർധന 10.64 ശതമാനം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 37 ശതമാനം കുറച്ചേ നികുതി അടച്ചുള്ളൂ. വിദേശബാങ്കായ സിറ്റിയും 34 ശതമാനം കുറച്ചു.
എന്നാൽ പെട്രോളിയം കന്പനിയായ എച്ച്പിസിഎൽ 70 ശതമാനം അധികനികുതി അടച്ചു. പെട്രോൾ, ഡീസൽ വിലകൾ ക്രമമായി വർധിച്ച സാഹചര്യത്തിൽ കന്പനിക്കു ലാഭംകൂടി.
ഈ വർഷം മുംബൈ സോണിൽനിന്ന് 3.16 ലക്ഷം കോടി രൂപയാണു നികുതി പിരിവ് ലക്ഷ്യം. വർഷം പകുതിയായ പ്പോൾ ലഭിച്ചത് 1.2 ലക്ഷം കോടി മാത്രം.