ചെന്നൈ: തമിഴ്നാട്ടിൽ ടി.ടി.വി. ദിനകരന്റെ പക്ഷത്തുള്ള 18 എംഎൽഎമാരെ അയോഗ്യരാക്കിയ തമിഴ്നാട് സ്പീക്കറുടെ നടപടിക്കെതിരേ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വാദം കേൾക്കും.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചതിന്റെ പേരിലാണ് സ്പീക്കർ എംഎൽഎമാരെ അയോഗ്യരാക്കിയത്.
ഒരു മാസത്തിലേറെയായി ഭൂരിപക്ഷം നഷ്ടപ്പെട്ട പളനിസ്വാമി സർക്കാരിനോടു വിശ്വാസവോട്ട് തേടാൻ ആവശ്യപ്പെടാതിരുന്ന ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവുവിന്റെ നടപടി തമിഴ്നാട് രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണെന്നു ഡിഎംകെ നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പളനിസ്വാമിയും സ്പീക്കർ പി. ധനപാലും രാജിവയ്ക്കണമെന്നു എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ യോഗം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചതിന്റെ പേരിലാണ് സ്പീക്കർ എംഎൽഎമാരെ അയോഗ്യരാക്കിയത്.
ഒരു മാസത്തിലേറെയായി ഭൂരിപക്ഷം നഷ്ടപ്പെട്ട പളനിസ്വാമി സർക്കാരിനോടു വിശ്വാസവോട്ട് തേടാൻ ആവശ്യപ്പെടാതിരുന്ന ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവുവിന്റെ നടപടി തമിഴ്നാട് രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണെന്നു ഡിഎംകെ നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പളനിസ്വാമിയും സ്പീക്കർ പി. ധനപാലും രാജിവയ്ക്കണമെന്നു എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ യോഗം ആവശ്യപ്പെട്ടു.