സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു സ്വകാര്യ ഏജൻസികൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയിൽ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സർക്കാർ, സ്വകാര്യ ഏജൻസികൾ ഏതാണെങ്കിലും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ബികാസ് ആർ. മഹതോ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നഴ്സുമാരെ വിദേശരാജ്യങ്ങളിലേക്കു റിക്രൂട്ട് ചെയ്യുന്നതു സർക്കാർ ഏജൻസികൾക്കു മാത്രമായി നിയന്ത്രിച്ചതിനെതിരേ നൽകിയ കേസിലാണ് ഡൽഹി ഹൈക്കോടതി അടക്കമുള്ള കോടതികൾ സ്വകാര്യ ഏജൻസികളെ കൂടി ഉൾപ്പെടുത്തണമെന്നു കേന്ദ്ര സർക്കാരിനു നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഏജൻസികൾക്ക് റിക്രൂട്ട്മെന്റ് നടത്താൻ അനുമതി നൽകിയത്. അതേസമയം, വ്യാജ റിക്രൂട്ട്മെന്റുകൾ തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ സർക്കാർ ഏജൻസികൾക്കെന്നതു പോലെ സ്വകാര്യ ഏജൻസികൾ നടത്തുന്ന റിക്രൂട്ട്മെന്റിനും ബാധകമാക്കിയിട്ടുണ്ട്.
റിക്രൂട്ട്മെന്റ് നടത്തുന്ന സർക്കാർ, സ്വകാര്യ ഏജൻസികളെ പോലെ തന്നെ വിദേശത്തെ തൊഴിലുടമയും ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നതാണ് പ്രധാന നിബന്ധന. വിദേശ തൊഴിലുടമ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ ഒഴിവുള്ള തൊഴിൽ വിവരങ്ങൾ രേഖപ്പെടുത്തി താത്പര്യമുള്ള ഏജൻസിയെ തെരഞ്ഞെടുക്കണം. റിക്രൂട്ട്മെന്റ് നടത്താൻ തയാറായ ഏജൻസിയും ഓണ്ലൈൻ സംവിധാനത്തിൽ വിവരം രേഖപ്പെടുത്തണം.
വിദേശകാര്യ മന്ത്രാലയം ഇവ പരിശോധിച്ച് തൊഴിലുടമയ്ക്കും റിക്രൂട്ട്മെന്റ് ഏജൻസിക്കും അനുമതി നൽകണമെന്നും ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ നിശ്ചിത രാജ്യത്തേക്കു പോകാനുള്ള ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു സ്വകാര്യ ഏജൻസികൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയിൽ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സർക്കാർ, സ്വകാര്യ ഏജൻസികൾ ഏതാണെങ്കിലും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ബികാസ് ആർ. മഹതോ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നഴ്സുമാരെ വിദേശരാജ്യങ്ങളിലേക്കു റിക്രൂട്ട് ചെയ്യുന്നതു സർക്കാർ ഏജൻസികൾക്കു മാത്രമായി നിയന്ത്രിച്ചതിനെതിരേ നൽകിയ കേസിലാണ് ഡൽഹി ഹൈക്കോടതി അടക്കമുള്ള കോടതികൾ സ്വകാര്യ ഏജൻസികളെ കൂടി ഉൾപ്പെടുത്തണമെന്നു കേന്ദ്ര സർക്കാരിനു നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഏജൻസികൾക്ക് റിക്രൂട്ട്മെന്റ് നടത്താൻ അനുമതി നൽകിയത്. അതേസമയം, വ്യാജ റിക്രൂട്ട്മെന്റുകൾ തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ സർക്കാർ ഏജൻസികൾക്കെന്നതു പോലെ സ്വകാര്യ ഏജൻസികൾ നടത്തുന്ന റിക്രൂട്ട്മെന്റിനും ബാധകമാക്കിയിട്ടുണ്ട്.
റിക്രൂട്ട്മെന്റ് നടത്തുന്ന സർക്കാർ, സ്വകാര്യ ഏജൻസികളെ പോലെ തന്നെ വിദേശത്തെ തൊഴിലുടമയും ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നതാണ് പ്രധാന നിബന്ധന. വിദേശ തൊഴിലുടമ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ ഒഴിവുള്ള തൊഴിൽ വിവരങ്ങൾ രേഖപ്പെടുത്തി താത്പര്യമുള്ള ഏജൻസിയെ തെരഞ്ഞെടുക്കണം. റിക്രൂട്ട്മെന്റ് നടത്താൻ തയാറായ ഏജൻസിയും ഓണ്ലൈൻ സംവിധാനത്തിൽ വിവരം രേഖപ്പെടുത്തണം.
വിദേശകാര്യ മന്ത്രാലയം ഇവ പരിശോധിച്ച് തൊഴിലുടമയ്ക്കും റിക്രൂട്ട്മെന്റ് ഏജൻസിക്കും അനുമതി നൽകണമെന്നും ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ നിശ്ചിത രാജ്യത്തേക്കു പോകാനുള്ള ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.