അഹമ്മദാബാദ്: 2002 ലെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ഗുജറാത്ത് മുൻ മന്ത്രി മായ കോഡ്നാനിക്ക് അനുകൂലമായി ബിജെപി ദേശീയ അധ്യക്ഷൻ മൊഴി നല്കി.
കൂട്ടക്കൊല നടന്ന ദിവസം മായ കോഡ്നാനി തനിക്കൊപ്പം നിയമസഭയിലും പിന്നീട് ആശുപത്രിയിലും ഉണ്ടായിരുന്നതായി അമിത് ഷാ പ്രത്യേക കോടതിക്കു മുൻപാകെ മൊഴി നല്കി. ആശുപത്രിയിൽനിന്ന് മായ കോഡ്നാനി എങ്ങോട്ടു പോയെന്ന് തനിക്ക് അറിയില്ലെന്നും പോലീസ് എസ്കോർട്ട് ഇവർക്കുണ്ടായിരുന്നെന്നും പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായിക്കു മുന്പാകെ ഷാ വ്യക്തമാക്കി.
ഗോധ്ര ട്രെയിൻ ദുരന്തത്തിനു പിറ്റേന്ന് 2008 ഫെബ്രുവരി 28 ആണ് നരോദ ഗാമിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ 11 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. കലാപസമയത്ത് മായ കോഡ്നാനിയും അമിത് ഷായും എംഎൽഎമാരായിരുന്നു.
കലാപ ദിവസം നിയമസഭയിലും സോള സർക്കാർ ആശുപത്രിയിലും ഉണ്ടായിരുന്നെന്ന മായ കോഡ്നാനിയുടെ വാദം സ്ഥിരീകരിക്കാനാണ് അമിത് ഷായെ സാക്ഷിയായി പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്.
കൂട്ടക്കൊല നടന്ന ദിവസം മായ കോഡ്നാനി തനിക്കൊപ്പം നിയമസഭയിലും പിന്നീട് ആശുപത്രിയിലും ഉണ്ടായിരുന്നതായി അമിത് ഷാ പ്രത്യേക കോടതിക്കു മുൻപാകെ മൊഴി നല്കി. ആശുപത്രിയിൽനിന്ന് മായ കോഡ്നാനി എങ്ങോട്ടു പോയെന്ന് തനിക്ക് അറിയില്ലെന്നും പോലീസ് എസ്കോർട്ട് ഇവർക്കുണ്ടായിരുന്നെന്നും പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായിക്കു മുന്പാകെ ഷാ വ്യക്തമാക്കി.
ഗോധ്ര ട്രെയിൻ ദുരന്തത്തിനു പിറ്റേന്ന് 2008 ഫെബ്രുവരി 28 ആണ് നരോദ ഗാമിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ 11 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. കലാപസമയത്ത് മായ കോഡ്നാനിയും അമിത് ഷായും എംഎൽഎമാരായിരുന്നു.
കലാപ ദിവസം നിയമസഭയിലും സോള സർക്കാർ ആശുപത്രിയിലും ഉണ്ടായിരുന്നെന്ന മായ കോഡ്നാനിയുടെ വാദം സ്ഥിരീകരിക്കാനാണ് അമിത് ഷായെ സാക്ഷിയായി പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്.