ചണ്ഡിഗഡ്: വിവാദ സന്യാസി ഗുർമീത് റാം റഹിമിനെ മാനഭംഗക്കേസിൽ കോടതി ശിക്ഷിച്ചതിനെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 43 പേരെ പിടികിട്ടാപ്പുള്ളികളായി ഹരിയാന പോലീസ് പ്രഖ്യാപിച്ചു. ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെയും ദേരാ വക്താവ് ആദിത്യയെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന പോലീസിന്റെ വെബ്സൈറ്റിൽ 43 പേരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
കോടതി വിധിയെത്തുടർന്ന് ഓഗസ്റ്റ് 25ന് പാഞ്ച്കുലയിലുണ്ടായ കലാപത്തിന്റെ വീഡിയോ, ഫോട്ടോ എന്നിവ അയച്ചു നല്കാൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും പോലീസ് അവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്തതിനെത്തുടർന്നാണ് 43 പേരേ പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. കലാപത്തിൽ 35 പേരാണ് മരിച്ചത്.
കോടതി വിധിയെത്തുടർന്ന് ഓഗസ്റ്റ് 25ന് പാഞ്ച്കുലയിലുണ്ടായ കലാപത്തിന്റെ വീഡിയോ, ഫോട്ടോ എന്നിവ അയച്ചു നല്കാൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും പോലീസ് അവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്തതിനെത്തുടർന്നാണ് 43 പേരേ പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. കലാപത്തിൽ 35 പേരാണ് മരിച്ചത്.