ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ഗുർമീത് റാം റഹിമിനെതിരേ കോടതി കുറ്റംചുമത്തിയതിനെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് പുതിയ രണ്ട് അറസ്റ്റ്കൂടി നടത്തി. ദേരാ ഭാരവാഹിയായ പ്രതീപ് ഗോയലിനെ രാജസ്ഥാനിലെ ഉദയ്പുരിൽനിന്നും, വിക്കിഎന്നറിയപ്പെടുന്ന പ്രകാശിനെ മൊഹാലിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വിജയ് എന്നയാളെ പിഞ്ചോറിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റിലായ വിക്കി, ദേരാ വക്താവ് ആദിത്യയുടെ ഭാര്യാസഹോദരാണ്. ഇതിനിടെ, ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ശക്തമാക്കി. ഹണിപ്രീതിനായി അതിർത്തിയിലെ ലഖിംപുർ ഖേരിയിൽ പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. നേപ്പാൾ അതിർത്തിയിൽ ഹണിപ്രീതിന്റെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.
ഹണിപ്രീത്, ആദിത്യഎന്നിവർക്കെതിരേ പോലീസ് സെപ്റ്റംബർ ഒന്നിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിജയ് എന്നയാളെ പിഞ്ചോറിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റിലായ വിക്കി, ദേരാ വക്താവ് ആദിത്യയുടെ ഭാര്യാസഹോദരാണ്. ഇതിനിടെ, ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ശക്തമാക്കി. ഹണിപ്രീതിനായി അതിർത്തിയിലെ ലഖിംപുർ ഖേരിയിൽ പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. നേപ്പാൾ അതിർത്തിയിൽ ഹണിപ്രീതിന്റെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.
ഹണിപ്രീത്, ആദിത്യഎന്നിവർക്കെതിരേ പോലീസ് സെപ്റ്റംബർ ഒന്നിന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.