പാറ്റ്ന/ജയ്പുർ: ബിഹാറിലെ ആർജെഡി എംപി മുഹമ്മദ് തസ്ലിമുദ്ദീൻ(74), രാജസ്ഥാനിലെ ബിജെപി എംപി മഹന്ത് ചന്ദ് നാഥ്(61)എന്നിവർ ഇന്നലെ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നു തസ്ലിമുദ്ദീൻ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തൈറോയ്ഡ് കാൻസറിനെത്തുടർന്നായിരുന്നു മഹന്ത് ചന്ദ് നാഥിന്റെ മരണം. ബിഹാറിലെ അരാരിയ മണ്ഡലത്തിൽനിന്നുള്ള എംപിയായി തസ്ലിമുദ്ദീൻ സീമാഞ്ചൽ മേഖലയിലെ പ്രമുഖ മുസ്ലിം നേതാവാണ്. 1996ൽ ദേവഗൗഡ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന തസ്ലിമുദ്ദീൻ എട്ടു തവണ നിയമസഭയിലേക്കും അഞ്ചു തവണ ലോക്സഭയിലേക്കും വിജയിച്ചിട്ടുണ്ട്. 1969ൽ കോൺഗ്രസ് ടിക്കറ്റിലാണു നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടത്. രാജസ്ഥാനിലെ ആൽവാർ എംപിയാണു മഹന്ത് ചന്ദ് നാഥ്. മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെയായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹന്ത് ചന്ദ് നാഥ് പരാജയപ്പെടുത്തിയത്.
തൈറോയ്ഡ് കാൻസറിനെത്തുടർന്നായിരുന്നു മഹന്ത് ചന്ദ് നാഥിന്റെ മരണം. ബിഹാറിലെ അരാരിയ മണ്ഡലത്തിൽനിന്നുള്ള എംപിയായി തസ്ലിമുദ്ദീൻ സീമാഞ്ചൽ മേഖലയിലെ പ്രമുഖ മുസ്ലിം നേതാവാണ്. 1996ൽ ദേവഗൗഡ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന തസ്ലിമുദ്ദീൻ എട്ടു തവണ നിയമസഭയിലേക്കും അഞ്ചു തവണ ലോക്സഭയിലേക്കും വിജയിച്ചിട്ടുണ്ട്. 1969ൽ കോൺഗ്രസ് ടിക്കറ്റിലാണു നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടത്. രാജസ്ഥാനിലെ ആൽവാർ എംപിയാണു മഹന്ത് ചന്ദ് നാഥ്. മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെയായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹന്ത് ചന്ദ് നാഥ് പരാജയപ്പെടുത്തിയത്.