വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയുടെ കാര്യത്തിൽ രക്ഷാസമിതിയുടെ പക്കൽ കൂടുതൽ പരിഹാരനിർദേശങ്ങളില്ലെന്നും അടുത്തത് സൈനിക നടപടിയാണെന്നും യുഎന്നിലെ യുഎസ് സ്ഥാനപതി നിക്കി ഹേലി.
ഉത്തരകൊറിയയെ ചാന്പലാക്കുമെന്ന ട്രംപിന്റെ ഭീഷണിയെക്കുറിച്ച് സിഎൻഎൻ അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഹേലി. ട്രംപിന്റേത് പൊള്ളയായ വാക്കുകളല്ല. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ പ്രശ്നം പെന്റഗൺ മേധാവി ജെയിംസ് മാറ്റിസിനു വിട്ടുകൊടുക്കുന്നതിൽ സന്തോഷമേ ഉള്ളുവെന്നു ഹേലി പറഞ്ഞു.
സൈനിക നടപടിയാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് യുഎസിന്റെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ ഉത്തരകൊറിയയെ നശിപ്പിക്കുമെന്നു ഹേലി പറഞ്ഞു. ഇതേസമയം യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഉത്തരകൊറിയയെ ചാന്പലാക്കുമെന്ന ട്രംപിന്റെ ഭീഷണിയെക്കുറിച്ച് സിഎൻഎൻ അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഹേലി. ട്രംപിന്റേത് പൊള്ളയായ വാക്കുകളല്ല. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ പ്രശ്നം പെന്റഗൺ മേധാവി ജെയിംസ് മാറ്റിസിനു വിട്ടുകൊടുക്കുന്നതിൽ സന്തോഷമേ ഉള്ളുവെന്നു ഹേലി പറഞ്ഞു.
സൈനിക നടപടിയാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് യുഎസിന്റെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ ഉത്തരകൊറിയയെ നശിപ്പിക്കുമെന്നു ഹേലി പറഞ്ഞു. ഇതേസമയം യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.