ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനു നല്കിയ അഭിമുഖത്തിലാണ് അബാദി ഇതു പറഞ്ഞത്.
കെട്ടിടനിർമാണ കന്പനിയിലെ ജോലിക്കാരായ ഇന്ത്യക്കാരെ മൂന്നു വർഷം മുന്പ് മൊസൂൾ നഗരത്തിൽനിന്നാണു തട്ടിക്കൊണ്ടുപോയത്. ഐഎസിൽനിന്ന് ഇറാക്കി പട്ടാളം മൊസൂൾ തിരിച്ചുപിടിച്ചപ്പോൾ ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രതീക്ഷ ഉണർന്നിരുന്നു. മൊസൂളിലെ ഒരു ജയിലിൽ ഇന്ത്യക്കാരുണ്ടാകുമെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാൽ ഇറാക്ക് അധികൃതർ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരെ കണ്ടെത്താനായില്ല.
കെട്ടിടനിർമാണ കന്പനിയിലെ ജോലിക്കാരായ ഇന്ത്യക്കാരെ മൂന്നു വർഷം മുന്പ് മൊസൂൾ നഗരത്തിൽനിന്നാണു തട്ടിക്കൊണ്ടുപോയത്. ഐഎസിൽനിന്ന് ഇറാക്കി പട്ടാളം മൊസൂൾ തിരിച്ചുപിടിച്ചപ്പോൾ ഇന്ത്യക്കാരുടെ കാര്യത്തിൽ പ്രതീക്ഷ ഉണർന്നിരുന്നു. മൊസൂളിലെ ഒരു ജയിലിൽ ഇന്ത്യക്കാരുണ്ടാകുമെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാൽ ഇറാക്ക് അധികൃതർ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരെ കണ്ടെത്താനായില്ല.