ന്യൂഡൽഹി: രണ്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ജീവനക്കാരനാൽ കൊല്ലപ്പെട്ട ഗുരുഗ്രാമിലെ റയാൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നു ചൂണ്ടിക്കാട്ടി സിബിഎസ്ഇ കാരണം കാണിക്കൽ നോട്ടീസ് നൽകും. അംഗീകാരം റദ്ദാക്കാതിരിക്കണമെങ്കിൽ വിശദമായ കാരണം ബോധിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ്.
സിബിഎസ്ഇ തന്നെ ഈ വിഷയത്തിൽ വസ്തുതാ പഠനത്തിനായി നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. വെള്ളിയാഴ്ചയാണ് ഈ സമിതി റിപ്പോർട്ട് നൽകിയത്. ഇന്നലെ വൈകുന്നേരം തന്നെ സ്കൂൾ അധികൃതർക്കു കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നാണു സിബിഎസ്ഇ വ്യക്തമാക്കിയിരുന്നത്. സിബിഎസ്ഇ ചട്ടങ്ങൾ അനുസരിച്ച് ഒരു മാസത്തിനുള്ളിൽ മറുപടി നൽകണം.
സിബിഎസ്ഇയുടെ പല മാർഗനിർദേശങ്ങളും ചട്ടങ്ങളും സ്കൂൾ അധികൃതർ ലംഘിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആർക്കും സ്കൂൾ വളപ്പിനുള്ളിൽ യഥേഷ്ടം കടക്കാവുന്ന സ്ഥിതിയാണെന്നു റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, റയാൻ സ്കൂളിന്റെ നോർത്ത് സോണ്‍ മേധാവി ഫ്രാൻസിസ് തോമസിനെ തിങ്കളാഴ്ച പ്രത്യേക കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം. കത്തികൊണ്ട് ആഴത്തിലുണ്ടായ മുറിവാണു മരണകാരണമായതെന്നാണു കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് റയാൻ സ്കൂൾ അധികൃതർ ഇടക്കാല ജാമ്യം തേടി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സ്കൂൾ സ്ഥാപകനായ അഗസ്റ്റിൻ ഫ്രാൻസിസ് പിന്റോ, എംഡി ഗ്രേസ് പിന്റോ, സിഇഒ റയാൻ പിന്റോ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു.
ഗുരുഗ്രാം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ അനുസരിച്ച് അറസ്റ്റിനു സാധ്യത ഉണ്ടെങ്കിൽ ജാമ്യം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സിബിഎസ്ഇ തന്നെ ഈ വിഷയത്തിൽ വസ്തുതാ പഠനത്തിനായി നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. വെള്ളിയാഴ്ചയാണ് ഈ സമിതി റിപ്പോർട്ട് നൽകിയത്. ഇന്നലെ വൈകുന്നേരം തന്നെ സ്കൂൾ അധികൃതർക്കു കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നാണു സിബിഎസ്ഇ വ്യക്തമാക്കിയിരുന്നത്. സിബിഎസ്ഇ ചട്ടങ്ങൾ അനുസരിച്ച് ഒരു മാസത്തിനുള്ളിൽ മറുപടി നൽകണം.
സിബിഎസ്ഇയുടെ പല മാർഗനിർദേശങ്ങളും ചട്ടങ്ങളും സ്കൂൾ അധികൃതർ ലംഘിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആർക്കും സ്കൂൾ വളപ്പിനുള്ളിൽ യഥേഷ്ടം കടക്കാവുന്ന സ്ഥിതിയാണെന്നു റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, റയാൻ സ്കൂളിന്റെ നോർത്ത് സോണ്‍ മേധാവി ഫ്രാൻസിസ് തോമസിനെ തിങ്കളാഴ്ച പ്രത്യേക കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം. കത്തികൊണ്ട് ആഴത്തിലുണ്ടായ മുറിവാണു മരണകാരണമായതെന്നാണു കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് റയാൻ സ്കൂൾ അധികൃതർ ഇടക്കാല ജാമ്യം തേടി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സ്കൂൾ സ്ഥാപകനായ അഗസ്റ്റിൻ ഫ്രാൻസിസ് പിന്റോ, എംഡി ഗ്രേസ് പിന്റോ, സിഇഒ റയാൻ പിന്റോ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു.
ഗുരുഗ്രാം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ അനുസരിച്ച് അറസ്റ്റിനു സാധ്യത ഉണ്ടെങ്കിൽ ജാമ്യം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.