ന്യൂഡൽഹി: ജനാധിപത്യവും കുടുംബവാഴ്ചയും ഒരുമിച്ചു മുന്നോട്ടു പോകില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബാധിപത്യം ചിലർക്കു വളരെ രുചികരമായി തോന്നും. എന്നാൽ, അതു വളരെ മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ പേരെടുത്തു പരാമർശിക്കാതെയായിരുന്നു വെങ്കയ്യയുടെ വിമർശനം. എങ്കിലും രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയെക്കുറിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ യുഎസിൽ പറഞ്ഞതിനുള്ള പ്രതികരണമായി ഇത്.
വളരെ ലളിതമായി പറഞ്ഞാൽ കുടുംബ വാഴ്ച നിലവിലെ സംവിധാനത്തെ തകർക്കും. ഇത് ഒരു രാഷ്ട്രീയ പാർട്ടിയെയും മനസിൽ വച്ചല്ല പറയുന്നത്. താനിപ്പോൾ രാഷ്ട്രീയത്തിനു പുറത്താണെന്നും വെങ്കയ്യ നായിഡു പറഞ്ഞു .
മുൻ തെരഞ്ഞെടുപ്പു കമ്മീഷ ണർ എസ്.വൈ. ഖുറേഷിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. അതിനിടെ, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയുടെ പേ രിൽ കോണ്‍ഗ്രസിനെ വിമർശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും രംഗത്തെത്തിയിരുന്നു. സ്വതന്ത്ര്യം ലഭിച്ച കാലം മുതൽ കോണ്‍ഗ്രസിനുള്ളിൽ നടക്കുന്നത് കുടുംബവാഴ്ചയാണെന്നായിരുന്നു അമിത്ഷായുടെ പരിഹാസം.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ പേരെടുത്തു പരാമർശിക്കാതെയായിരുന്നു വെങ്കയ്യയുടെ വിമർശനം. എങ്കിലും രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയെക്കുറിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ യുഎസിൽ പറഞ്ഞതിനുള്ള പ്രതികരണമായി ഇത്.
വളരെ ലളിതമായി പറഞ്ഞാൽ കുടുംബ വാഴ്ച നിലവിലെ സംവിധാനത്തെ തകർക്കും. ഇത് ഒരു രാഷ്ട്രീയ പാർട്ടിയെയും മനസിൽ വച്ചല്ല പറയുന്നത്. താനിപ്പോൾ രാഷ്ട്രീയത്തിനു പുറത്താണെന്നും വെങ്കയ്യ നായിഡു പറഞ്ഞു .
മുൻ തെരഞ്ഞെടുപ്പു കമ്മീഷ ണർ എസ്.വൈ. ഖുറേഷിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. അതിനിടെ, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയുടെ പേ രിൽ കോണ്‍ഗ്രസിനെ വിമർശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും രംഗത്തെത്തിയിരുന്നു. സ്വതന്ത്ര്യം ലഭിച്ച കാലം മുതൽ കോണ്‍ഗ്രസിനുള്ളിൽ നടക്കുന്നത് കുടുംബവാഴ്ചയാണെന്നായിരുന്നു അമിത്ഷായുടെ പരിഹാസം.