കോലാപുർ: കർണാടകയിലെ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം, സമാനരീതിയിൽ നടന്ന മൂന്നു കൊലപാതകങ്ങളുടെ വിശദാംശം പരിശോധിക്കുന്നു. പുരോഗമനആശയക്കാരായ ഡോ. നരേന്ദ്ര ധാബോൽക്കർ, എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരെ വധിക്കാനുപയോഗിച്ചതിനു സമാനമായ ആയുധമാണു ഗൗരിലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന സംശയത്തെത്തുടർന്നാണിത്.
ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ കോലാപൂരിലെത്തിയ സംഘം പൻസാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. വെള്ളിയാഴ്ച രാത്രി കോലാപുരിലെത്തിയ പ്രത്യേക സംഘം സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രാജരാംപുരി പോലീസ് സ്റ്റേഷനിലും എത്തി വിവരങ്ങൾ ശേഖരിച്ചു. 2015 ഫെബ്രുവരി 16 നാണ് പൻസാരെയെ മോട്ടോർസൈക്കിളിലെത്തിയ രണ്ടംഗ സംഘം വെടിവച്ചത്. നാലു ദിവസത്തിനുശേഷം അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ കോലാപൂരിലെത്തിയ സംഘം പൻസാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. വെള്ളിയാഴ്ച രാത്രി കോലാപുരിലെത്തിയ പ്രത്യേക സംഘം സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. രാജരാംപുരി പോലീസ് സ്റ്റേഷനിലും എത്തി വിവരങ്ങൾ ശേഖരിച്ചു. 2015 ഫെബ്രുവരി 16 നാണ് പൻസാരെയെ മോട്ടോർസൈക്കിളിലെത്തിയ രണ്ടംഗ സംഘം വെടിവച്ചത്. നാലു ദിവസത്തിനുശേഷം അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.