അയോധ്യ: പതിറ്റാണ്ടുകൾ പഴക്കമുള്ള രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കക്കേസിലെ ഹർജിക്കാരനായ മഹന്ത് ഭാസ്കർ ദാസ് അന്തരിച്ചു. അയോധ്യയിലെ നിർമോഹി അഘാഡയുടെ മുഖ്യപുരോഹിതനാണ് 90കാരനായ മഹന്ത് ഭാസ്കർ ദാസ്. കടുത്ത ശ്വാസതടസമുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളെത്തുടർന്ന് ഫൈസാബാദിലെ ഹർഷൻ ഹൃദയചികിത്സാലയയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു. ഉച്ചകഴിഞ്ഞ് സരയൂ നദിക്കരയിൽ സംസ്കാരം നടത്തി.
1929ൽ ഗോരഖ്പുരിലെ റാണിദഗ് ഗ്രാമത്തിലാണ് ജനനം. 16-ാം വയസിൽ നാകാ ഹനുമാൻ ഗഡി ക്ഷേത്രത്തിൽ പൂജാരിയായി. ഒപ്പം മതപഠനവും തുടങ്ങി. നിർമോഹി അഘാഡയിലെ മഹന്ത് രഘുനാഥ് ദാസാണ് 1959 ലാണ് രാമജന്മഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആദ്യംഹർജി നൽകുന്നത്. ഈ സമയത്ത് അവിടെ പൂജാരിയായിരുന്ന മഹന്ത് ഭാസ്കർ ദാസും ഒപ്പംചേരുകയായിരുന്നു. ബാബറി മസ്ജിദായിരുന്നു പ്രദേശത്തെന്നു വാദിച്ച് ആദ്യമായി ഹർജി നൽകിയിരുന്ന ഹാസിം അൻസാരി ഈ വർഷം ആദ്യമാണ് അന്തരിച്ചത്.
1929ൽ ഗോരഖ്പുരിലെ റാണിദഗ് ഗ്രാമത്തിലാണ് ജനനം. 16-ാം വയസിൽ നാകാ ഹനുമാൻ ഗഡി ക്ഷേത്രത്തിൽ പൂജാരിയായി. ഒപ്പം മതപഠനവും തുടങ്ങി. നിർമോഹി അഘാഡയിലെ മഹന്ത് രഘുനാഥ് ദാസാണ് 1959 ലാണ് രാമജന്മഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആദ്യംഹർജി നൽകുന്നത്. ഈ സമയത്ത് അവിടെ പൂജാരിയായിരുന്ന മഹന്ത് ഭാസ്കർ ദാസും ഒപ്പംചേരുകയായിരുന്നു. ബാബറി മസ്ജിദായിരുന്നു പ്രദേശത്തെന്നു വാദിച്ച് ആദ്യമായി ഹർജി നൽകിയിരുന്ന ഹാസിം അൻസാരി ഈ വർഷം ആദ്യമാണ് അന്തരിച്ചത്.