ന്യൂഡൽഹി: ആൻട്രിക്സ് - ദേവാസ് ഇടപാടിൽ സിബിഐ കുറ്റക്കാരെന്നു കണ്ടെത്തിയ ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ ജി. മാധവൻ നായർ ഉൾപ്പെടെയുള്ളവർ ഹാജരാകണമെന്ന് ഡൽഹി പ്രത്യേക കോടതി.
മാധവൻ നായരും ഐഎസ്ആർഒയിലെ മുൻ ഉദ്യോഗസ്ഥരായ എ. ഭാസ്കർ നാരായണ റാവു, കെ.ആർ. ശ്രീധർ മൂർത്തി, വീണ എസ്. റാവു എന്നിവരും ഈ മാസം 23ന് ഹാജരാകണമെന്നാണു കോടതി നിർദേശിച്ചിരിക്കുന്നത്. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണു നടപടി. പ്രത്യേക കോടതി ജഡ്ജി വീരേന്ദർ കുമാറാണ് ഇവർ കോടതിയിൽ ഹാജരാകണമെന്നു നിർദേശം നൽകിയിരിക്കുന്നത്.
മാധവൻനായർ ചെയർമാനായിരിക്കെ ഐഎസ്ആർഒയുടെ സ്പെയ്സ് മാർക്കറ്റിംഗ് വിഭാഗമായ ആൻട്രിക്സ്, സ്വകാര്യ മൾട്ടിമീഡിയ കന്പനിയായ ദേവാസുമായി ഉണ്ടാക്കിയ കരാർ അഴിമതിയാണ് കേസിനാധാരം. സർക്കാരിന് 578 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോ പിക്കപ്പെടുന്നു. 2015 മാർച്ച് 16നാണ് മാധവൻ നായർ ഉൾപ്പടെയുള്ളവർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മാധവൻനായരെ വിചാരണ ചെയ്യാൻ പ്രത്യേക കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.
ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എസ് ബാൻഡ് സ്പെക്ട്രം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി 2005ലാണ് ആൻട്രിക്സുമായി ദേവാസ് മൾട്ടിമീഡിയ കരാറിൽ ഏർപ്പെടുന്നത്. അഴിമതി ഉണ്ടെന്ന ആരോപണം ഉയർന്നതോടെ 2011ൽ സർക്കാർ കരാർ റദ്ദാക്കി. തുടർന്ന് മാധവൻ നായർ ഉൾപ്പടെയുള്ളവരെ പദവികളിൽനിന്നു മാറ്റിനിർത്തുകയും ചെയ്തു.
കേസിൽ മാധവൻ നായരടക്കം മൂന്ന് പേരെ വിചാരണ ചെയ്യാനാണ് സിബിഐ കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ആൻട്രിക്സും ദേവാസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പ് വെച്ചത്, 2000 കോടി രൂപ ചെലവിട്ട് ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ്-6, ജി സാറ്റ്-6എ എന്നീ ഉപഗ്രഹങ്ങളിലെ 70 മെഗാഹെർട്സ് എസ് ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു. 20 വർഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.
ഐഎസ്ആർഒയിലെ മുൻ സയന്റിഫിക് സെക്രട്ടറിയായിരുന്ന ഡോ. എം.ജി. ചന്ദ്രശേഖർ ചെയർമാനായി 2004ൽ ബാംഗ്ലൂർ ആസ്ഥാനമായി തുടങ്ങിയതാണ് ദേവാസ് മൾട്ടിമീഡിയ.
സെബി മാത്യു
മാധവൻ നായരും ഐഎസ്ആർഒയിലെ മുൻ ഉദ്യോഗസ്ഥരായ എ. ഭാസ്കർ നാരായണ റാവു, കെ.ആർ. ശ്രീധർ മൂർത്തി, വീണ എസ്. റാവു എന്നിവരും ഈ മാസം 23ന് ഹാജരാകണമെന്നാണു കോടതി നിർദേശിച്ചിരിക്കുന്നത്. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണു നടപടി. പ്രത്യേക കോടതി ജഡ്ജി വീരേന്ദർ കുമാറാണ് ഇവർ കോടതിയിൽ ഹാജരാകണമെന്നു നിർദേശം നൽകിയിരിക്കുന്നത്.
മാധവൻനായർ ചെയർമാനായിരിക്കെ ഐഎസ്ആർഒയുടെ സ്പെയ്സ് മാർക്കറ്റിംഗ് വിഭാഗമായ ആൻട്രിക്സ്, സ്വകാര്യ മൾട്ടിമീഡിയ കന്പനിയായ ദേവാസുമായി ഉണ്ടാക്കിയ കരാർ അഴിമതിയാണ് കേസിനാധാരം. സർക്കാരിന് 578 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോ പിക്കപ്പെടുന്നു. 2015 മാർച്ച് 16നാണ് മാധവൻ നായർ ഉൾപ്പടെയുള്ളവർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മാധവൻനായരെ വിചാരണ ചെയ്യാൻ പ്രത്യേക കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.
ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എസ് ബാൻഡ് സ്പെക്ട്രം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി 2005ലാണ് ആൻട്രിക്സുമായി ദേവാസ് മൾട്ടിമീഡിയ കരാറിൽ ഏർപ്പെടുന്നത്. അഴിമതി ഉണ്ടെന്ന ആരോപണം ഉയർന്നതോടെ 2011ൽ സർക്കാർ കരാർ റദ്ദാക്കി. തുടർന്ന് മാധവൻ നായർ ഉൾപ്പടെയുള്ളവരെ പദവികളിൽനിന്നു മാറ്റിനിർത്തുകയും ചെയ്തു.
കേസിൽ മാധവൻ നായരടക്കം മൂന്ന് പേരെ വിചാരണ ചെയ്യാനാണ് സിബിഐ കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
ആൻട്രിക്സും ദേവാസ് മൾട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പ് വെച്ചത്, 2000 കോടി രൂപ ചെലവിട്ട് ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ്-6, ജി സാറ്റ്-6എ എന്നീ ഉപഗ്രഹങ്ങളിലെ 70 മെഗാഹെർട്സ് എസ് ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു. 20 വർഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.
ഐഎസ്ആർഒയിലെ മുൻ സയന്റിഫിക് സെക്രട്ടറിയായിരുന്ന ഡോ. എം.ജി. ചന്ദ്രശേഖർ ചെയർമാനായി 2004ൽ ബാംഗ്ലൂർ ആസ്ഥാനമായി തുടങ്ങിയതാണ് ദേവാസ് മൾട്ടിമീഡിയ.
സെബി മാത്യു