ന്യൂഡൽഹി: അണുശക്തിവകുപ്പ് സെക്രട്ടറി ശേഖർ ബസുവിന്റെ സേവനകാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടിനൽകി. പ്രമുഖ ശാസ്ത്രജ്ഞനായ ശേഖർ ബസുവിനെ 2015 ഒക്ടോബറിലാണ് അണുശക്തി കമ്മീഷൻ ചെയർ മാനും വകുപ്പ് സെക്രട്ടറിയുമായി ആദ്യം നിയമിച്ചത്. 2016 സെപ്റ്റംബറിൽ ഒരു വർഷംകൂടി നിയമന കാലാവധി നീട്ടി. പുതിയ ഉത്തരവോടെ 2018 സെപ്റ്റംബർ 19 വരെ അദ്ദേഹത്തിനു തുടരാം.
രാജ്യത്തെ ആണവപരിപാടികളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ബസു ഭരണകർത്താവെന്ന നിലയിലും മികവു തെളിയിച്ചിട്ടുണ്ട്. ഭാബ ആ റ്റമിക് റിസർച്ച് സെന്റർ (ബാർക്) ഡയറക്ടർ, ന്യൂക്ലിയർ റീസൈക്കിൾ ബോർഡ് (എൻആർബി) ചീഫ് എക്സിക്യൂട്ടീവ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു.
രാജ്യത്തെ ആണവപരിപാടികളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ബസു ഭരണകർത്താവെന്ന നിലയിലും മികവു തെളിയിച്ചിട്ടുണ്ട്. ഭാബ ആ റ്റമിക് റിസർച്ച് സെന്റർ (ബാർക്) ഡയറക്ടർ, ന്യൂക്ലിയർ റീസൈക്കിൾ ബോർഡ് (എൻആർബി) ചീഫ് എക്സിക്യൂട്ടീവ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിരുന്നു.