ബംഗളൂരു: ചരക്കുസേവനനികുതി(ജിഎസ്ടി)യുടെ അടിസ്ഥാന കംപ്യൂട്ടർ ശൃംഖലയായ ജിഎസ്ടി നെറ്റ്വർക്കി(ജിഎസ്ടിഎൻ)ലെ പ്രശ്നങ്ങൾ അടുത്തമാസാവസാനത്തോടെ തീർന്നേക്കും.
ഇടപാടുകാർക്കു ഫോമുകളും ബില്ലുകളും അപ്ലോഡ് ചെയ്യാൻ തടസമായിരിക്കുകയാണ്. സായാഹ്നങ്ങളിൽ നെറ്റ്വർക്ക് ലഭിക്കുന്നതേയില്ല. മിക്കപ്പോഴും സെർവറുകളും നെറ്റ്വർക്കും പ്രവർത്തനക്ഷമമല്ല.
നെറ്റ്വർക്കിന് കൈകാര്യം ചെയ്യാവുന്നതിലേറെ ഫോമുകളും ഇൻവോയ്സുകളുമാണ് ദിവസേന അപ്ലോഡ് ചെയ്യാനുള്ളത്. പ്രശ്നം ഒക്ടോബർ അവസാനത്തിനകം തീർക്കണമെന്നു വിഷയം പഠിച്ച മന്ത്രിമാരുടെ സമിതി നെറ്റ്വർക്ക് തയാറാക്കിയ ഇൻഫോസിസ് ടെക്നോളജീസിനോട് ആവശ്യപ്പെട്ടു. ജിഎസ്ടി കൗൺസിലാണ് സമിതിയെ നിയോഗിച്ചത്.
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി ചെയർമാനും മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, അമർ അഗർവാൾ, കൃഷ്ണ ബൈരഗൗഡ, എട്ടേല രാജേന്ദർ, കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധ്യ, ജിഎസ്ടി നെറ്റ്വർക്ക് ചെയർമാൻ അജയ് ഭൂഷൺ പാണ്ഡേ, സിഇഒ പ്രകാശ് കുമാർ എന്നിവർ അംഗങ്ങളുമാണ്. സമിതി ബംഗളൂരുവിൽ സമ്മേളിച്ച് ഇൻഫോസിസ് അധികൃതരുമായി ചർച്ച നടത്തി. 1380 കോടി രൂപയ്ക്കാണ് ജിഎസ്ടി നെറ്റ്വർക്ക് തയാറാക്കലും നടത്തിപ്പും ഇൻഫോസിസ് ഉടന്പടിക്കെടുത്തത്.
ഇൻഫോസിസ് സിഇഒ പ്രവീൺ റാവു, ഡയറക്ടർ ഡി.എൻ.പ്രഹ്ളാദ് എന്നിവരെ സമിതി വിളിച്ചുവരുത്തിയിരുന്നു.
ജിഎസ്ടിയിൽ 85 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈയിൽ 47 ലക്ഷം പേർ ജിഎസ്ടിആർ 3 ബി എന്ന റിട്ടേൺ ഫയൽ ചെയ്തു. ഓഗസ്റ്റിൽ മൂന്നുലക്ഷം പേർക്കേ റിട്ടേൺ ഫയൽ ചെയ്യാനായിട്ടുള്ളൂ.
സാങ്കേതിക പ്രശ്നങ്ങൾ ഓരോ ദിവസവും വർധിച്ചുവരികയാണെന്നു മന്ത്രിമാരുടെ സമിതി വിലയിരുത്തി. സമുദ്രയാത്ര തുടങ്ങിക്കഴിഞ്ഞ് കപ്പൽ പണിയുന്നതുപോലെയാണ് കാര്യങ്ങളെന്ന് സുശീൽ മോദിതന്നെ പറഞ്ഞു. എല്ലാവരുംകൂടി അവസാനദിവസം വന്ന് ഫോം സമർപ്പിക്കുന്നതാണ് തടസത്തിനു കാരണമെന്ന നിലപാടാണ് ഇൻഫോസിസ് എടുത്തത്.
നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ജിഎസ്ടി കൗൺസിൽ നീട്ടി നൽകിയിരുന്നു. ഇനി സമയം നീട്ടില്ലെന്നു റവന്യൂ സെക്രട്ടറി അധ്യ പറഞ്ഞു.
ഇടപാടുകാർക്കു ഫോമുകളും ബില്ലുകളും അപ്ലോഡ് ചെയ്യാൻ തടസമായിരിക്കുകയാണ്. സായാഹ്നങ്ങളിൽ നെറ്റ്വർക്ക് ലഭിക്കുന്നതേയില്ല. മിക്കപ്പോഴും സെർവറുകളും നെറ്റ്വർക്കും പ്രവർത്തനക്ഷമമല്ല.
നെറ്റ്വർക്കിന് കൈകാര്യം ചെയ്യാവുന്നതിലേറെ ഫോമുകളും ഇൻവോയ്സുകളുമാണ് ദിവസേന അപ്ലോഡ് ചെയ്യാനുള്ളത്. പ്രശ്നം ഒക്ടോബർ അവസാനത്തിനകം തീർക്കണമെന്നു വിഷയം പഠിച്ച മന്ത്രിമാരുടെ സമിതി നെറ്റ്വർക്ക് തയാറാക്കിയ ഇൻഫോസിസ് ടെക്നോളജീസിനോട് ആവശ്യപ്പെട്ടു. ജിഎസ്ടി കൗൺസിലാണ് സമിതിയെ നിയോഗിച്ചത്.
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി ചെയർമാനും മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, അമർ അഗർവാൾ, കൃഷ്ണ ബൈരഗൗഡ, എട്ടേല രാജേന്ദർ, കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധ്യ, ജിഎസ്ടി നെറ്റ്വർക്ക് ചെയർമാൻ അജയ് ഭൂഷൺ പാണ്ഡേ, സിഇഒ പ്രകാശ് കുമാർ എന്നിവർ അംഗങ്ങളുമാണ്. സമിതി ബംഗളൂരുവിൽ സമ്മേളിച്ച് ഇൻഫോസിസ് അധികൃതരുമായി ചർച്ച നടത്തി. 1380 കോടി രൂപയ്ക്കാണ് ജിഎസ്ടി നെറ്റ്വർക്ക് തയാറാക്കലും നടത്തിപ്പും ഇൻഫോസിസ് ഉടന്പടിക്കെടുത്തത്.
ഇൻഫോസിസ് സിഇഒ പ്രവീൺ റാവു, ഡയറക്ടർ ഡി.എൻ.പ്രഹ്ളാദ് എന്നിവരെ സമിതി വിളിച്ചുവരുത്തിയിരുന്നു.
ജിഎസ്ടിയിൽ 85 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈയിൽ 47 ലക്ഷം പേർ ജിഎസ്ടിആർ 3 ബി എന്ന റിട്ടേൺ ഫയൽ ചെയ്തു. ഓഗസ്റ്റിൽ മൂന്നുലക്ഷം പേർക്കേ റിട്ടേൺ ഫയൽ ചെയ്യാനായിട്ടുള്ളൂ.
സാങ്കേതിക പ്രശ്നങ്ങൾ ഓരോ ദിവസവും വർധിച്ചുവരികയാണെന്നു മന്ത്രിമാരുടെ സമിതി വിലയിരുത്തി. സമുദ്രയാത്ര തുടങ്ങിക്കഴിഞ്ഞ് കപ്പൽ പണിയുന്നതുപോലെയാണ് കാര്യങ്ങളെന്ന് സുശീൽ മോദിതന്നെ പറഞ്ഞു. എല്ലാവരുംകൂടി അവസാനദിവസം വന്ന് ഫോം സമർപ്പിക്കുന്നതാണ് തടസത്തിനു കാരണമെന്ന നിലപാടാണ് ഇൻഫോസിസ് എടുത്തത്.
നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ജിഎസ്ടി കൗൺസിൽ നീട്ടി നൽകിയിരുന്നു. ഇനി സമയം നീട്ടില്ലെന്നു റവന്യൂ സെക്രട്ടറി അധ്യ പറഞ്ഞു.