ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിന് ആധാർ നിർബന്ധമാക്കാൻ ഒരുക്കം. പാൻ കാർഡ്, ഫോണ്ന്പർ എന്നിവ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള നിർദേശത്തിനു പിന്നാലെയാണ് ഇത്. വിവരസാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.
ഇക്കാര്യം ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. അടുത്ത മാസം ആരംഭിക്കുമെന്നാണു വിവരം. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചത് വഴി പണം തട്ടിപ്പുകൾക്കു തടയിടാൻ കഴിഞ്ഞിട്ടുണ്ടെ ന്നും മന്ത്രി അവകാശപ്പെട്ടു.
ഒരാൾക്ക് ഒന്നിലധികം ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടാകുന്നതു തടയുകയാണു പ്രധാന ലക്ഷ്യം. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെട്ട വിഷയമാണ്. ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചാൽ പല സംസ്ഥാനങ്ങളിൽ നിന്ന് പല ഡ്രൈവിംഗ് ലൈസൻസുകൾ കരസ്ഥമാക്കുന്ന പ്രവണത ഇല്ലാതാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യം ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. അടുത്ത മാസം ആരംഭിക്കുമെന്നാണു വിവരം. പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചത് വഴി പണം തട്ടിപ്പുകൾക്കു തടയിടാൻ കഴിഞ്ഞിട്ടുണ്ടെ ന്നും മന്ത്രി അവകാശപ്പെട്ടു.
ഒരാൾക്ക് ഒന്നിലധികം ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടാകുന്നതു തടയുകയാണു പ്രധാന ലക്ഷ്യം. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെട്ട വിഷയമാണ്. ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചാൽ പല സംസ്ഥാനങ്ങളിൽ നിന്ന് പല ഡ്രൈവിംഗ് ലൈസൻസുകൾ കരസ്ഥമാക്കുന്ന പ്രവണത ഇല്ലാതാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.