ടോക്കിയോ: ഉപരോധങ്ങൾകൊണ്ടു തങ്ങളെ മുട്ടുകുത്തിക്കാനാവില്ലെന്നു വ്യക്തമാക്കി ഉത്തരകൊറിയ വീണ്ടും ജപ്പാനു മുകളിൽക്കൂടി ബാലിസ്റ്റിക് മിസൈൽ അയച്ചു പരീക്ഷണം നടത്തി. 770 കിലോമീറ്റർ ഉയരത്തിൽ പറന്ന മിസൈൽ 3,700 കിലോമീറ്റർ സഞ്ചരിച്ചശേഷം പസഫിക് സമുദ്രത്തിൽ പതിച്ചു. പസഫിക്കിലെ അമേരിക്കൻ സൈനിക താവളമായ ഗ്വാം ദീപിലേക്ക് ഉത്തരകൊറിയയിൽനിന്ന് 3,400 കിലോമീറ്റർ മാത്രമേയുള്ളു. ഓഗസ്റ്റ് 29ന് ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ അയച്ച ബാലിസ്റ്റിക് മിസൈൽ 550 കിലോമീറ്റർ ഉയരത്തിൽ 2700കിലോമീറ്റർ ദൂരമാണു പറന്നത്.
ഹൈഡ്രജർ ബോംബ് പരീക്ഷണത്തിന്റെ പേരിൽ ഉത്തരകൊറിയയുടെ സന്പദ്ഘടനയ്ക്കു കടുത്ത ആഘാതമേൽപ്പിക്കുന്ന ഉപരോധങ്ങൾ തിങ്കളാഴ്ച യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്. ജപ്പാനെ കടലിൽ മുക്കുമെന്നും അമേരിക്കയെ ചുട്ടു ചാന്പലാക്കുമെന്നും കഴിഞ്ഞദിവസം അവർ ഭീഷണി മുഴക്കിയിരുന്നു.
ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴിന് തലസ്ഥാനമായ പ്യോഗ്യാംഗിനു സമീപം സുനാനിൽനിന്നു തൊടുത്ത മിസൈൽ ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിനു മുകളിൽക്കൂടി പറന്നു. സൈറനുകൾ മുഴക്കിയും ടെക്സ്റ്റ് മെസേജുകൾ അയച്ചും ജാപ്പനീസ് സർക്കാർ പൗരൻമാർക്കു മുന്നറിയിപ്പു നല്കി. എന്നാൽ മിസൈൽ വെടിവച്ചിടാന് ജപ്പാൻ നീക്കം നടത്തിയില്ല.
മധ്യദൂര ബാലിസ്റ്റിക് മിസൈലാണു പരീക്ഷിച്ചതെന്നും അതല്ല, ദീർഘദൂര ഭൂഖണ്ഡാന്തര മിസൈലാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ഉത്തരകൊറിയ പരീക്ഷിച്ച ഹൈഡ്രജൻ ബോംബ് ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാവുന്നവയാണെന്നു റിപ്പോർട്ടുണ്ട്.
ഇത്രയും അപകടകരമായ പ്രകോപനം ജപ്പാൻ സഹിക്കില്ലെന്ന് പ്രധാനമന്ത്രി ഷിൻസോആബെ പ്രതികരിച്ചു. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഉത്തരകൊറിയയിൽനിന്ന് രാസ, ജൈവ, ഇലക്ട്രോ മാഗ്നറ്റിക് പൾസ്(ഇഎംപി) ആക്രമണങ്ങളുണ്ടായാൽ തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നല്കി.
മിസൈൽ പരീക്ഷണത്തെ ചൈനയും റഷ്യയും അമേരിക്കയും അപലപിച്ചു. ഉത്തരകൊറിയയെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ചൈനയ്ക്കും റഷ്യയ്ക്കുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റക്സ് ടില്ലേഴ്സൺ പറഞ്ഞു. അമേരിക്ക സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുൻയിംഗ് കുറ്റപ്പെടുത്തി.
മിസൈലുമായി ദക്ഷിണകൊറിയയും
സിയൂൾ: ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ അയച്ചതിനു പിന്നാലെ ദക്ഷിണകൊറിയ രണ്ടു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഉത്തരകൊറിയൻ മിസൈൽ വിക്ഷേപിച്ച് ആറു മിനിറ്റിനകം ഇരുകൊറിയകളുടെയും അതിർത്തിക്കു തൊട്ടടുത്തുള്ള പ്രദേശത്തുനിന്നു ദക്ഷിണകൊറിയ മിസൈൽ അയയ്ക്കുകയായിരുന്നുവെന്നു ടാസ് റിപ്പോർട്ടു ചെയ്തു.
ആദ്യ മിസൈൽ 250 കിലോമീറ്റർ പറന്നു ലക്ഷ്യത്തിൽ പതിച്ചു. രണ്ടാമത്തെ വിക്ഷേപണം പരാജയമായിരുന്നു. ഉത്തരകൊറിയൻ മിസൈൽ ആകാശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്പോഴാണ് ദക്ഷിണകൊറിയ മിസൈൽ അയച്ചത്. പ്യോംഗ്യാംഗിന്റെ ഏതു പ്രകോപനത്തോടും സത്വരം പ്രതികരിക്കാൻ സിയൂളിനാവുമെന്നാണ് ഇതു തെളിയിക്കുന്നതെന്നു ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ഹൈഡ്രജർ ബോംബ് പരീക്ഷണത്തിന്റെ പേരിൽ ഉത്തരകൊറിയയുടെ സന്പദ്ഘടനയ്ക്കു കടുത്ത ആഘാതമേൽപ്പിക്കുന്ന ഉപരോധങ്ങൾ തിങ്കളാഴ്ച യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്. ജപ്പാനെ കടലിൽ മുക്കുമെന്നും അമേരിക്കയെ ചുട്ടു ചാന്പലാക്കുമെന്നും കഴിഞ്ഞദിവസം അവർ ഭീഷണി മുഴക്കിയിരുന്നു.
ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴിന് തലസ്ഥാനമായ പ്യോഗ്യാംഗിനു സമീപം സുനാനിൽനിന്നു തൊടുത്ത മിസൈൽ ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിനു മുകളിൽക്കൂടി പറന്നു. സൈറനുകൾ മുഴക്കിയും ടെക്സ്റ്റ് മെസേജുകൾ അയച്ചും ജാപ്പനീസ് സർക്കാർ പൗരൻമാർക്കു മുന്നറിയിപ്പു നല്കി. എന്നാൽ മിസൈൽ വെടിവച്ചിടാന് ജപ്പാൻ നീക്കം നടത്തിയില്ല.
മധ്യദൂര ബാലിസ്റ്റിക് മിസൈലാണു പരീക്ഷിച്ചതെന്നും അതല്ല, ദീർഘദൂര ഭൂഖണ്ഡാന്തര മിസൈലാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. ഉത്തരകൊറിയ പരീക്ഷിച്ച ഹൈഡ്രജൻ ബോംബ് ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാവുന്നവയാണെന്നു റിപ്പോർട്ടുണ്ട്.
ഇത്രയും അപകടകരമായ പ്രകോപനം ജപ്പാൻ സഹിക്കില്ലെന്ന് പ്രധാനമന്ത്രി ഷിൻസോആബെ പ്രതികരിച്ചു. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഉത്തരകൊറിയയിൽനിന്ന് രാസ, ജൈവ, ഇലക്ട്രോ മാഗ്നറ്റിക് പൾസ്(ഇഎംപി) ആക്രമണങ്ങളുണ്ടായാൽ തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നല്കി.
മിസൈൽ പരീക്ഷണത്തെ ചൈനയും റഷ്യയും അമേരിക്കയും അപലപിച്ചു. ഉത്തരകൊറിയയെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ചൈനയ്ക്കും റഷ്യയ്ക്കുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റക്സ് ടില്ലേഴ്സൺ പറഞ്ഞു. അമേരിക്ക സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുൻയിംഗ് കുറ്റപ്പെടുത്തി.
മിസൈലുമായി ദക്ഷിണകൊറിയയും
സിയൂൾ: ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ അയച്ചതിനു പിന്നാലെ ദക്ഷിണകൊറിയ രണ്ടു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഉത്തരകൊറിയൻ മിസൈൽ വിക്ഷേപിച്ച് ആറു മിനിറ്റിനകം ഇരുകൊറിയകളുടെയും അതിർത്തിക്കു തൊട്ടടുത്തുള്ള പ്രദേശത്തുനിന്നു ദക്ഷിണകൊറിയ മിസൈൽ അയയ്ക്കുകയായിരുന്നുവെന്നു ടാസ് റിപ്പോർട്ടു ചെയ്തു.
ആദ്യ മിസൈൽ 250 കിലോമീറ്റർ പറന്നു ലക്ഷ്യത്തിൽ പതിച്ചു. രണ്ടാമത്തെ വിക്ഷേപണം പരാജയമായിരുന്നു. ഉത്തരകൊറിയൻ മിസൈൽ ആകാശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്പോഴാണ് ദക്ഷിണകൊറിയ മിസൈൽ അയച്ചത്. പ്യോംഗ്യാംഗിന്റെ ഏതു പ്രകോപനത്തോടും സത്വരം പ്രതികരിക്കാൻ സിയൂളിനാവുമെന്നാണ് ഇതു തെളിയിക്കുന്നതെന്നു ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.