നസ്റിയ: ദക്ഷിണ ഇറാക്കിലെ നസ്റിയ നഗരത്തിനു സമീപം ഭീകരർ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 52 പേർക്കു ജീവഹാനി നേരിട്ടു. 91 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഷിയാകൾക്കു പ്രാമുഖ്യമുള്ള ദിക്കാർ പ്രവിശ്യയുടെ തലസ്ഥാനമാണു നസ്റിയ. ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദിക്കാർ പ്രവിശ്യയിലെ ആരോഗ്യവകുപ്പ് ഉപമേധാവി അബ്ദൽ ഹുസൈൻ അൽ ജാബ്രി പറഞ്ഞു. കർബലയിലേക്കും നജഫിലേക്കും പോകുന്ന തീർഥാടകരാണു കൊല്ലപ്പെട്ടവരിൽ നല്ലപങ്കും. നാല് ഇറാൻ തീർഥാടകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സൈനികവേഷത്തിലെത്തിയ ഭീകരർ നസ്റിയയിലെ റസ്റ്ററന്റിൽ അതിക്രമിച്ചുകയറി അവിടെയുള്ളവരെ വെടിവയ്ക്കുകയായിരുന്നു. തുടർന്നു റസ്റ്ററന്റിനു സമീപമുളള സൈനിക ചെക്കുപോസ്റ്റിൽ കാർബോംബ് സ്ഫോടനവും ഉണ്ടായി. ഇറാക്കിലെ മൊസൂൾ, തൽഅഫാർ നഗരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഐഎസ് സിവിലിയന്മാരെ ലക്ഷ്യമിട്ടു കൂടുതൽ ആക്രമണങ്ങൾക്കു മുതിരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഷിയാകളുടെ പ്രമുഖ തീർഥാടനകേന്ദ്രങ്ങളായ കർബല, നജഫ് നഗരങ്ങൾക്ക് ഇതേത്തുടർന്നു സുരക്ഷ ശക്തമാക്കിയിരുന്നു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദിക്കാർ പ്രവിശ്യയിലെ ആരോഗ്യവകുപ്പ് ഉപമേധാവി അബ്ദൽ ഹുസൈൻ അൽ ജാബ്രി പറഞ്ഞു. കർബലയിലേക്കും നജഫിലേക്കും പോകുന്ന തീർഥാടകരാണു കൊല്ലപ്പെട്ടവരിൽ നല്ലപങ്കും. നാല് ഇറാൻ തീർഥാടകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സൈനികവേഷത്തിലെത്തിയ ഭീകരർ നസ്റിയയിലെ റസ്റ്ററന്റിൽ അതിക്രമിച്ചുകയറി അവിടെയുള്ളവരെ വെടിവയ്ക്കുകയായിരുന്നു. തുടർന്നു റസ്റ്ററന്റിനു സമീപമുളള സൈനിക ചെക്കുപോസ്റ്റിൽ കാർബോംബ് സ്ഫോടനവും ഉണ്ടായി. ഇറാക്കിലെ മൊസൂൾ, തൽഅഫാർ നഗരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഐഎസ് സിവിലിയന്മാരെ ലക്ഷ്യമിട്ടു കൂടുതൽ ആക്രമണങ്ങൾക്കു മുതിരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഷിയാകളുടെ പ്രമുഖ തീർഥാടനകേന്ദ്രങ്ങളായ കർബല, നജഫ് നഗരങ്ങൾക്ക് ഇതേത്തുടർന്നു സുരക്ഷ ശക്തമാക്കിയിരുന്നു.