ജനീവ: ധ്രുവീകരണ രാഷ്ട്രീയം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്റെ വിദഗ്ദ സമിതി. ആവിഷ്കാര സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തനത്തിനും നേർക്ക് വിദ്വേഷം വർധിപ്പിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കു മാറ്റം വരുത്താൻ ഇന്ത്യൻ സർക്കാർ തയാറാകണമെന്നു സമിതി ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണങ്ങൾ.
സ്വതന്ത്ര ശബ്ദങ്ങൾക്ക് സംരക്ഷണം നല്കാൻ ഇന്ത്യൻ സർക്കാർ തയാറാകണമെന്ന് സമിതി അംഗം ഡേവിഡ് കേയ് ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സർക്കാർ അസന്നിഗ്ധമായി അപലപിക്കണം. കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തി സൂത്രധാരൻമാർ അടക്കമുള്ളവരെ വെളിച്ചത്തുകൊണ്ടുവരണം. ഗൗരിയുടെ കൊലപാതകം മാധ്യമപ്രവർത്തനത്തിനു നേർക്കുള്ള ആക്രമണമാണ്.
രാഷ്ട്രീയ നേട്ടങ്ങൾക്കു മതത്തെ ഉപയോഗപ്പെടുത്തുന്നതിനെ ഗൗരി എതിർത്തിരുന്നു. രാഷ്ട്രീയത്തിൽ മൗലികവാദം ശക്തിപ്രാപിക്കുന്നതിനെ എതിർത്തതിന്റെ പേരിൽ കൊല്ലപ്പെടുന്ന നാലാമത്തെ വ്യക്തിയാണവർ. സ്വതന്ത്ര ശബ്ദങ്ങൾക്കു സംരക്ഷണം നല്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നല്കാൻ യുഎൻ നിയോഗിക്കുന്ന വിദഗ്ധ സമിതിയിലെ അംഗത്വം ഓണററി പദവിയാണ്. സമിതിഅംഗങ്ങൾ യുഎൻ ജോലിക്കാരല്ല.
സ്വതന്ത്ര ശബ്ദങ്ങൾക്ക് സംരക്ഷണം നല്കാൻ ഇന്ത്യൻ സർക്കാർ തയാറാകണമെന്ന് സമിതി അംഗം ഡേവിഡ് കേയ് ആവശ്യപ്പെട്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സർക്കാർ അസന്നിഗ്ധമായി അപലപിക്കണം. കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തി സൂത്രധാരൻമാർ അടക്കമുള്ളവരെ വെളിച്ചത്തുകൊണ്ടുവരണം. ഗൗരിയുടെ കൊലപാതകം മാധ്യമപ്രവർത്തനത്തിനു നേർക്കുള്ള ആക്രമണമാണ്.
രാഷ്ട്രീയ നേട്ടങ്ങൾക്കു മതത്തെ ഉപയോഗപ്പെടുത്തുന്നതിനെ ഗൗരി എതിർത്തിരുന്നു. രാഷ്ട്രീയത്തിൽ മൗലികവാദം ശക്തിപ്രാപിക്കുന്നതിനെ എതിർത്തതിന്റെ പേരിൽ കൊല്ലപ്പെടുന്ന നാലാമത്തെ വ്യക്തിയാണവർ. സ്വതന്ത്ര ശബ്ദങ്ങൾക്കു സംരക്ഷണം നല്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നല്കാൻ യുഎൻ നിയോഗിക്കുന്ന വിദഗ്ധ സമിതിയിലെ അംഗത്വം ഓണററി പദവിയാണ്. സമിതിഅംഗങ്ങൾ യുഎൻ ജോലിക്കാരല്ല.