ബാഗ്ദാദ്: കിർകുക്ക് ഗവർണർ നജിമിദ്ദീൻ കരിമിനെ ഇറാക്ക് പാർലമെന്റ് പുറത്താക്കി. കുർദ് വംശജരായ എംപിമാർ വോട്ടിംഗ് ബഹിഷ്കരിച്ചു. നടപടി അംഗീകരിക്കില്ലെന്നും അധികാരത്തിൽ തുടരുമെന്നും ഗവർണർ കരിം വ്യക്തമാക്കി.
സ്വതന്ത്ര കുർദുരാഷ്ട്രം വേണമോ എന്ന പ്രശ്നത്തിൽ ഈ 25നു ഇറാക്കിലെ കുർദുകൾ ഹിതപരിശോധന നടത്താനിരിക്കുകയാണ്. ഹിതപരിശോധന പാടില്ലെന്ന ഇറാക്ക് പാർലമെന്റിന്റെ നിർദേശം കുർദ് വംശജർ തള്ളി. ഗവർണറെ പുറത്താക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണെന്നു കരുതുന്നു.
സ്വതന്ത്ര കുർദുരാഷ്ട്രം വേണമോ എന്ന പ്രശ്നത്തിൽ ഈ 25നു ഇറാക്കിലെ കുർദുകൾ ഹിതപരിശോധന നടത്താനിരിക്കുകയാണ്. ഹിതപരിശോധന പാടില്ലെന്ന ഇറാക്ക് പാർലമെന്റിന്റെ നിർദേശം കുർദ് വംശജർ തള്ളി. ഗവർണറെ പുറത്താക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണെന്നു കരുതുന്നു.