ചണ്ഡിഗഡ്: ദേര സച്ച സൗദയിലെ ഐടി ഉദ്യോഗസ്ഥനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. രണ്ട് പീഡനക്കേസുകളിലായി 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര തലവൻ ഗുർമീത് റാം റഹീമിന്റെ ആസ്ഥാനമന്ദിരത്തിൽ നടത്തിയ തെരച്ചിലിനു ശേഷമാണ് ഐടി ഉദ്യോഗസ്ഥനായ വിനീത്കുമാറിനെ അറസ്റ്റ് ചെയ്തത്. 60 ഹാർഡ് ഡിസ്കുകൾ ഇവിടെനിന്നു കണ്ടുകെട്ടി.
ഇരകളുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാർഡ് ഡിസ്കിൽ ഉണ്ടെന്നു ദേര പോലീസ് സൂപ്പറിന്റന്റ് അശ്വിൻ ഷെൻവി പറഞ്ഞു. ദേര ആസ്ഥാനത്ത് തെരച്ചിൽ നടത്തുന്നതിനു മുന്പ് നിരവധി ഹാർഡ് ഡിസ്കുകൾ മാറ്റിയതായാണ് വ്യക്തമാകുന്നതെന്നും പോലീസ് അറിയിച്ചു. ഡ്രൈവർ ഹർമൽ സിംഗ്, ദേര അംഗം ഭാഗ് സിംഗ് തുടങ്ങിയവരെയും പോലീസ് അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു ദിവസമായി നടത്തിയ തെരച്ചിലിൽ പലവിധ ക്രമക്കേടുകൾ കണ്ടെത്തി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിന്റെ ലംഘനങ്ങൾ കണ്ടതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്കൂളുകൾ, സ്പോർട്സ് വില്ലേജ്, ആശുപത്രി, ഷോപ്പിംഗ് മാൾ, സിനിമ ഹാൾ എന്നിവ അടങ്ങിയതാണ് ദേരയുടെ ആസ്ഥാനമന്ദിരം.
ഇരകളുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാർഡ് ഡിസ്കിൽ ഉണ്ടെന്നു ദേര പോലീസ് സൂപ്പറിന്റന്റ് അശ്വിൻ ഷെൻവി പറഞ്ഞു. ദേര ആസ്ഥാനത്ത് തെരച്ചിൽ നടത്തുന്നതിനു മുന്പ് നിരവധി ഹാർഡ് ഡിസ്കുകൾ മാറ്റിയതായാണ് വ്യക്തമാകുന്നതെന്നും പോലീസ് അറിയിച്ചു. ഡ്രൈവർ ഹർമൽ സിംഗ്, ദേര അംഗം ഭാഗ് സിംഗ് തുടങ്ങിയവരെയും പോലീസ് അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു ദിവസമായി നടത്തിയ തെരച്ചിലിൽ പലവിധ ക്രമക്കേടുകൾ കണ്ടെത്തി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിന്റെ ലംഘനങ്ങൾ കണ്ടതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്കൂളുകൾ, സ്പോർട്സ് വില്ലേജ്, ആശുപത്രി, ഷോപ്പിംഗ് മാൾ, സിനിമ ഹാൾ എന്നിവ അടങ്ങിയതാണ് ദേരയുടെ ആസ്ഥാനമന്ദിരം.