ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) ചോദ്യംചെയ്തു. 17 വർഷമായി ഗൗരിയും സഹോദരനും തമ്മിൽ സ്വത്തു തർക്കം നിലനിന്നിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇന്ദ്രജിത്തിനെ ചോദ്യംചെയ്തത്. ഗൗരിയുടെ സഹോദരി കവിതയെയും അമ്മ ഇന്ദിരയെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു.
സ്വത്തുതർക്കത്തെത്തുടർന്നു സഹോദരൻ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് 2006ൽ ഗൗരി പോലീസിൽ പരാതി നല്കിയിരുന്നു. അച്ഛൻ പി. ലങ്കേഷിന്റെ മരണശേഷം ലങ്കേഷ് പത്രികയുടെ ഉടമസ്ഥതയെച്ചൊല്ലി ഗൗരിയും ഇന്ദ്രജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഗൗരിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇന്ദ്രജിത്ത്.
സ്വത്തുതർക്കത്തെത്തുടർന്നു സഹോദരൻ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് 2006ൽ ഗൗരി പോലീസിൽ പരാതി നല്കിയിരുന്നു. അച്ഛൻ പി. ലങ്കേഷിന്റെ മരണശേഷം ലങ്കേഷ് പത്രികയുടെ ഉടമസ്ഥതയെച്ചൊല്ലി ഗൗരിയും ഇന്ദ്രജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഗൗരിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇന്ദ്രജിത്ത്.